- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അബ്ദുൽ റഹീമിന് മോചനം; വധശിക്ഷ കോടതി റദ്ദാക്കി; അടുത്ത വർഷം പുറത്തിറങ്ങാമെന്ന് കോടതി

കോഴിക്കോട്: സൗദി പൗരൻ്റെ കൊലപാതക കേസിൽ തടവിൽ കഴിയുന്ന അബ്ദുൽ റഹീമിൻ്റെ വധശിക്ഷ സൗദി കോടതി റദ്ദാക്കി. 20 വർഷം തടവിന് വിധിക്കപ്പെട്ട അബ്ദുൽ റഹീമിന് അടുത്ത വർഷം പുറത്തിറങ്ങാമെന്നാണ് കോടതി വിധി. 19 വർഷമായി ജയിലിൽ കഴിയുന്ന റഹീം ഇനി ഒരു വർഷം കൂടി കാത്തിരുന്നാൽ മതിയാകും.
കോഴിക്കോട് ഫറോക്ക് സ്വദേശിയായ അബ്ദുര്‍ റഹീം 2006ലാണ് സൗദിയിലെത്തിയത്. ഒരു മാസം തികയും മുമ്പ് ഡിസംബര്‍ 26ന് ജോലിക്കിടെ സ്പോണ്‍സറായ സൗദി പൗരന്‍ ഫായിസ് അബ്ദുല്ല അബ്ദുറഹിമാന്‍ അല്‍ ശഹ്രിയുടെ 15 വയസ്സുകാരനായ മകന്‍ മരിച്ച കേസിലാണ് ജയിലിലടയ്ക്കപ്പെട്ടത്. ഇക്കഴിഞ്ഞ ജൂലൈ രണ്ടിന് റഹീമിന്റെ വധശിക്ഷ റദ്ദാക്കിയെങ്കിലും ജയില്‍മോചനത്തിലെ നിയമനടപടികള്‍ തുടരുകയായിരുന്നു.
അബ്ദുൽ റഹീമിൻ്റെ മോചനത്തിന് 15 ദശലക്ഷം സൗദി റിയാലായിരുന്നു അറബി കുടുംബം ആവശ്യപ്പെട്ടത്. റിയാദിലെ അബ്ദുല്‍ റഹീം നിയമ സഹായ സമിതി കഴിഞ്ഞ 17 വര്‍ഷത്തിലധികമായി നടത്തി വരുന്ന നിയമ പോരാട്ടത്തിനൊടുവിലാണ് സൗദി കുടുംബത്തിന്റെ വക്കീല്‍ മുഖാന്തരം നടത്തിയ പ്രത്യേക ഇടപെടല്‍ മൂലം 15 ദശലക്ഷം റിയാലിന് മോചനം നല്‍കാന്‍ സമ്മതിച്ചത്. റിയാദ് നിയമ സഹായ സമിതിയുടെ നിര്‍ദേശ പ്രകാരം 2021ല്‍ നാട്ടില്‍ ട്രസ്റ്റ് കമ്മിറ്റി രൂപീകരിച്ചു. റഹീമിന് വധശിക്ഷ നല്‍കുക എന്ന തീരുമാനത്തില്‍ ഉറച്ചു നിന്നിരുന്ന സൗദി കുടുംബവുമായി അവരുടെ തന്നെ വക്കീലുമാര്‍ നടത്തിയ മധ്യസ്ഥ ശ്രമത്തിനൊടുവിലാണ് ദിയ ധനം സ്വീകരിച്ച് മാപ്പ് നല്‍കാന്‍ സൗദി കുടുംബം തയ്യാറായത്. ദിയാധനം സ്വീകരിച്ചതിന് ശേഷം സൗദി കുടുംബം മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് റിയാദ് ക്രിമിനല്‍ കോടതിയെ അറിയിച്ചതിന്റെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈ രണ്ടിനാണ് റഹീമിന്റെ വധശിക്ഷ റദ്ദാക്കി കൊണ്ടുള്ള കോടതി ഉത്തരവുണ്ടായത്. അതിനിടെ റിയാദിലെത്തിയ മാതാവും സഹോദരനും അമ്മാവനും ജയിലില്‍ റഹീമുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
മാപ്പ് നല്‍കാനുള്ള സൗദി കുടുംബത്തിന്റെ തീരുമാനം ഡിസംബറില്‍ ഇന്ത്യന്‍ എംബസി നാട്ടിലെ അബ്ദുര്‍റഹീമിന്റെ കുടുംബത്തെ അറിയിക്കുകയും അതുപ്രകാരം ട്രസ്റ്റ് കമ്മിറ്റി വഴി ഫണ്ട് സമാഹരണത്തിനുള്ള ശ്രമങ്ങള്‍ റിയാദ് നിയമ സഹായ സമിതി ആരംഭിക്കുകയും ചെയ്തു. അബ്ദുൽ റഹീമിന്റെ മോചനത്തിനായി ക്രൗഡ് ഫണ്ടിങ് നടത്തുകയും ചെയ്തിരുന്നു. പിരിച്ചത് 47.87 കോടി രൂപയാണെന്ന് റഹീം നിയമ സഹായ സമിതി നേരത്തെ അറിയിച്ചിരുന്നു. അതില്‍ 36.27 രൂപയുടെ ചെലവ് വന്നതായും ബാക്കി 11.60 കോടി രൂപ ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടിലുള്ളതായും ഭാരവാഹികള്‍ പറഞ്ഞു. ആ തുക എന്തുചെയ്യണമെന്നതില്‍ റഹീം നാട്ടില്‍ വന്നാലുടന്‍ തീരുമാനമെടുക്കുമെന്നും നിയമ സഹായ സമിതി വ്യക്തമാക്കിയിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















