നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് 7 വര്‍ഷം തടവ്: ഹിമാചലില്‍ നിയമം പ്രാബല്യത്തില്‍ വന്നു
BY NAKN21 Dec 2020 12:51 PM GMT
X
NAKN21 Dec 2020 12:51 PM GMT
ഷിംല: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് 7 വര്‍ഷം വരെ തടവുശിക്ഷ നല്കുന്ന ഹിമാചല്‍ പ്രദേശ് മതസ്വാതന്ത്ര്യ നിയമത്തിന് ഗവര്‍ണര്‍ ബന്ദാരു ദത്താത്രയ അനുമതി നല്കി. 2019 ഓഗസ്റ്റ് 30 ന് നിയമസഭയില്‍ ഏകകണ്ഠമായി പാസാക്കിയ നിയമം 16 മാസത്തിനു ശേഷമാണ് പ്രബല്യത്തില്‍ വന്നത്. ബലപ്രയോഗം, അനാവശ്യ സ്വാധീനം, പ്രേരണ അല്ലെങ്കില്‍ വഞ്ചനാപരമായ മാര്‍ഗ്ഗങ്ങള്‍ എന്നിവ ഉപയോഗിച്ചുള്ള മതപരിവര്‍ത്തനം കുറ്റകരമാക്കുന്നതാണ് നിയമം.
നിയമസഭയില്‍ ഇതു സംബന്ധിച്ച ബില്‍ അവതരിപ്പിച്ചപ്പോള്‍ ഭരണകക്ഷിയായ ബി.ജെ.പിയും കോണ്‍ഗ്രസും ഒന്നിച്ച് വോട്ട് ചെയ്തിരുന്നു. സിപിഎമ്മിന്റെ ഏക അംഗം രാകേഷ് സിങ്ക ബില്ലിലെ ചില വ്യവസ്ഥകളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു.2006 മുതല്‍ നിലവിലുണ്ടായിരുന്ന മതപരിവര്‍ത്തന നിരോധന നിയമത്തില്‍ 10 ഭേദഗതികള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ നിയമം കൊണ്ടുവന്നത്. പഴയ നിയംപ്രകാരം ഇതുവരെ ഒരു കേസും എടുത്തിട്ടില്ലെന്നും അതു കൊണ്ടാണ് പുതിയ നിയമം കൊണ്ടുവരുന്നതെന്നും ഹിമാചല്‍ മുഖ്യമന്ത്രി ജയ്റാം താക്കൂര്‍ പറഞ്ഞിരുന്നു.
Next Story
RELATED STORIES
അനിലയുടെ മരണം കൊലപാതകമെന്ന് സംശയം: യുവതിയെ കൊന്ന് സുഹൃത്ത്...
6 May 2024 5:38 AM GMTഡ്രൈവർ യദുവിന്റെ ഹരജി ഇന്ന് കോടതിയിൽ; മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ...
6 May 2024 5:37 AM GMTഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; സംസ്ഥാനത്ത് ഇന്നും ടെസ്റ്റുകള്‍ മുടങ്ങി
6 May 2024 5:36 AM GMTഎസ്എന്‍സി ലാവ്ലിന് കേസ് അന്തിമവാദത്തിനായി ബുധനാഴ്ചത്തേക്ക് ലിസ്റ്റ്...
5 May 2024 1:23 PM GMTമുസ്ലിംകൾക്കെതിരെ വീണ്ടും വിദ്വേഷ വീഡിയോയുമായി ബിജെപി
5 May 2024 1:16 PM GMTജമ്മു കശ്മീരിൽ അതീവ ജാഗ്രത; പൂഞ്ചില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു
5 May 2024 12:49 PM GMT