Latest News

പതിനേഴുകാരിയുമായി സൗഹൃദം പുലര്‍ത്തിയ അമ്പതുകാരന്റെ കൈയ്യും കാലും തല്ലിയൊടിച്ചവര്‍ അറസ്റ്റില്‍; അമ്പതുകാരന്റെ പണവും കവര്‍ന്നു

പതിനേഴുകാരിയുമായി സൗഹൃദം പുലര്‍ത്തിയ അമ്പതുകാരന്റെ കൈയ്യും കാലും തല്ലിയൊടിച്ചവര്‍ അറസ്റ്റില്‍; അമ്പതുകാരന്റെ പണവും കവര്‍ന്നു
X

തിരുവനന്തപുരം: പതിനേഴുകാരിയുമായി സൗഹൃദം പുലര്‍ത്തിയ അമ്പതുകാരന്റെ കൈയ്യും കാലും തല്ലിയൊടിച്ചവര്‍ അറസ്റ്റില്‍. അരുവിക്കര അഴിക്കോട് സ്വദേശിയും സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളുമായ അമ്പതുകാരനെ ആക്രമിച്ച, പെണ്‍കുട്ടിയുടെ ബന്ധുവായ നേമം കാരയ്ക്കാ മണ്ഡപം അമ്മവീടു ലെയ്ന്‍ അമ്പമേട്ടില്‍ മനോജ് (47), ഇയാളുടെ സുഹ്യത്തുക്കളായ കല്ലീയൂര്‍ കിഴക്കേ പുതുക്കുടിപുത്തന്‍ വീട് ജെ കെ ഹൗസില്‍ മനു (35), വെളളായണി ശിവോദയം റോഡ് ചെമ്പകശ്ശേരി അര്‍ജുനന്‍ (29), വട്ടിയൂര്‍ക്കാവ് കൊടുങ്ങാനൂര്‍ വലിയവിള പുത്തന്‍ വീട്ടില്‍ അജിത് കുമാര്‍ (22) എന്നിവരെയാണ് തിരുവല്ലം പോലിസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മധ്യവയസ്‌കന്റെ ബാഗിലുണ്ടായിരുന്ന 21,000 രൂപ, മൊബൈല്‍ ഫോണ്‍ എന്നിവയും സംഘം തട്ടിയെടുത്തിരുന്നു.

ശനിയാഴ്ച ഉച്ചയോടെ തിരുവല്ലം ജഡ്ജിക്കുന്നിന് മുകളിലുള്ള ഗ്രൗണ്ടിലായിരുന്നു സംഭവം. കമ്പുകള്‍ കൊണ്ടുളള ആക്രമണത്തില്‍ മധ്യവയസ്‌കന്റെ വലതും കൈയിലെയും കാലിലെയും എല്ലുകള്‍ക്ക് പൊട്ടലേറ്റിട്ടുണ്ട്. മുഖത്തും ശരീരത്തും ക്രൂരമായി മര്‍ദിച്ചതിന്റെ പാടുകളുണ്ടെന്നും തിരുവല്ലം പോലിസ് പറഞ്ഞു. അക്രമികള്‍ സഞ്ചരിച്ചിരുന്ന ബൈക്കുകളും പരാതിക്കാരന്റെ ബൈക്കും പോലിസ് കസ്റ്റഡിയിലെടുത്തു.

ചിത്രം വരയ്ക്കുന്നതില്‍ കഴിവുളള പെണ്‍കുട്ടി വിവിധ എക്‌സിബിഷനുകളില്‍ വെച്ചാണ് മധ്യവയസ്‌കനെ പരിചയപ്പെട്ടത്. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍വഴി അദ്ദേഹവുമായി സൗഹൃദവും സ്ഥാപിച്ചിരുന്നു. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണില്‍ മധ്യവയ്‌സകന്‍ അയച്ച സന്ദേശം മനോജ് കണ്ടിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയോട് വിവരങ്ങള്‍ ആരാഞ്ഞശേഷം ഫോണില്‍ മധ്യവയസ്‌കനെ വിളിച്ച് തിരുവല്ലത്തെ ജഡ്ജി കുന്നിലെത്തിക്കാന്‍ മനോജ് നിര്‍ദേശിച്ചു.

പെണ്‍കുട്ടി വിളിച്ചതനുസരിച്ചാണ് മധ്യവയസ്‌കന്‍ ജഡ്ജി കുന്നിലെത്തിയത്. പെണ്‍കുട്ടിയുമായി സംസാരിച്ച് നില്‍ക്കവെ മനോജും സുഹ്യത്തുക്കളും ബൈക്കുകളില്‍ അവിടെ എത്തി. തുടര്‍ന്നാണ് ആക്രമണം നടന്നത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it