തങ്കം ആശുപത്രിയിലെ തുടര്‍ മരണങ്ങള്; കാര്യക്ഷമമായ അന്വേഷണം വേണമെന്ന് എസ്ഡിപിഐ
പാലക്കാട്: പ്രസവശസ്ത്രക്രിയക്കിടെ മാതാവും കുഞ്ഞും മരിച്ചതിനെത്തുടര്‍ന്ന് വിവാദത്തിലായ തങ്കം ആശുപത്രിയില്‍ ചികില്‍സക്കിടെ മറ്റൊരു യുവതി കൂടി മരിക്കാനിടയായ കാരണങ്ങളെക്കുറിച്ച് കാര്യക്ഷമമായ അന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ പാലക്കാട് ജില്ലാ ജനറല്‍ ജനറല്‍ സെക്രട്ടറി അലവി കെ ടി.
കോങ്ങാട് ചെറായ പ്ലാപ്പറമ്പില്‍ ഹരിദാസിന്റെ മകള്‍ കാര്‍ത്തികയെ ചെറിയ പ്രായത്തില്‍ പോളിയോ ബാധിച്ച കാലില്‍ ശസ്ത്രക്രിയ നടത്താന്‍ ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചതാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍, ശസ്ത്രക്രിക്കുള്ള തയ്യാറെടുപ്പിനിടെ ചൊവ്വാഴ്ച കാര്‍ത്തിക മരിക്കുകയായിരുന്നു. അനസ്തേഷ്യ നല്‍കിയതിലെ അപാകതയാണ് മരണകാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
ഒരാഴ്ച മുമ്പ് ചിറ്റൂര്‍ തത്തമംഗലം ചെമ്പകശ്ശേരി രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യയും കുഞ്ഞും പ്രസവ ശസ്ത്രക്രിയക്കിടെ ഇതേ ആശുപത്രിയില്‍ മരണപ്പെട്ടിരുന്നു. ഈ മരണങ്ങളെല്ലാം തങ്കം ആശുപത്രി അധികൃതരുടെ വീഴ്ചയാണന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.ഈ വിഷയത്തില്‍ കാര്യക്ഷമമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകണമെന്ന് എസ്ഡിപിഐ പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി അലവി കെ ടി ആവശ്യപ്പെട്ടു.
RELATED STORIES
കെജ് രിവാളിന് മുഖ്യമന്ത്രിയായി തുടരാം; നീക്കണമെന്ന ഹരജി ഡല്‍ഹി...
28 March 2024 9:38 AM GMTയുഎഇയില്‍ മലയാളി ഉടമയുടെ ചതിയില്‍പ്പെട്ട മുന്‍ സൈനികന് 40 ലക്ഷം...
28 March 2024 9:13 AM GMTസിഎഎ യോഗ്യതാ സർട്ടിഫിക്കറ്റ് മതപുരോഹിതർക്ക് നൽകാനാകുമെന്ന് കേന്ദ്ര...
28 March 2024 7:02 AM GMTസിദ്ധാർഥന്റെ മരണം: ജുഡീഷ്യൽ അന്വേഷണത്തിനുള്ള ഗവർണറുടെ തീരുമാനം...
28 March 2024 6:35 AM GMTപയ്യോളിയില്‍ രണ്ട് പെണ്മക്കള് വീടിനുള്ളിലും പിതാവ് ട്രെയിനിടിച്ചും...
28 March 2024 6:35 AM GMTനെല്ലിയാമ്പതിയിൽ ജനവാസ മേഖലയില്‍ പുലി ഇറങ്ങി
28 March 2024 6:34 AM GMT