Malappuram

കൂട്ടബലാല്‍സംഗക്കേസിലെ മുഖ്യപ്രതി വീട്ടമ്മയെ മാനഭംഗപ്പെടുത്തിയതായും പരാതി

തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ പട്ടാളത്തില്‍ സന്തോഷി(37) നെതിരെയാണ് തിരൂരങ്ങാടി സിഐക്ക് വീട്ടമ്മ പരാതി നല്‍കിയത്.

കൂട്ടബലാല്‍സംഗക്കേസിലെ മുഖ്യപ്രതി വീട്ടമ്മയെ മാനഭംഗപ്പെടുത്തിയതായും പരാതി
X

തിരൂരങ്ങാടി: വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയ കേസിലെ മുഖ്യപ്രതി വീട്ടമ്മയെ മാനഭംഗപ്പെടുത്തുകയും നഗ്‌നദൃശ്യങ്ങളും വീഡിയോയും കൈക്കലാക്കുകയും ചെയ്തതായി പരാതി. തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ പട്ടാളത്തില്‍ സന്തോഷി(37) നെതിരെയാണ് തിരൂരങ്ങാടി സിഐക്ക് വീട്ടമ്മ പരാതി നല്‍കിയത്. പ്രീ പ്രൈമറി വിദ്യാര്‍ഥിനിയായ മകളുടെ സ്‌കൂള്‍ ഡ്രൈവറായ പ്രതി കുട്ടിയെ ഓട്ടോയിലിരുത്തി വിലപേശി ഭീഷണിയിലൂടെയാണ് വീട്ടമ്മയുടെ നഗ്‌നദൃശ്യങ്ങള്‍ കൈക്കലാക്കിയത്. പിന്നീട് ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്യുകയായിരുന്നു.

മൂന്നുമാസങ്ങള്‍ക്ക് മുമ്പ് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ ഇയാളടക്കം നാലുപേരെ രണ്ടുമാസങ്ങള്‍ക്ക് മുമ്പ് ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തിരുന്നു. ഇവര്‍ ഇപ്പോള്‍ മലപ്പുറം സബ് ജയിലില്‍ റിമാന്റിലാണ്. പരാതിയെത്തുടര്‍ന്ന് പോലിസ് കേസെടുത്തു. റിമാന്റിലുള്ള പ്രതിയെ ജയിലില്‍ പോയി അറസ്റ്റുരേഖപ്പെടുത്തുമെന്നാണ് അറിയുന്നത്. വിദ്യാര്‍ഥികളെ സ്‌കൂളിലേക്ക് കൊണ്ടുപോവുന്ന വാഹനത്തിന്റെ ഡ്രൈവറായ സന്തോഷ് വിദ്യാര്‍ഥിനികളെ പ്രലോഭിപ്പിച്ച് സുഹൃത്തുക്കള്‍ക്ക് കാഴ്ചവച്ചിരുന്നു. ഇവരുടെ വലയില്‍ പല വിദ്യാര്‍ഥിനികളും കുടുംബിനികളും അകപ്പെട്ടതായി കണ്ടെത്തിയിരുന്നു. അതിന്റെ മറ്റൊരു തെളിവാണ് ഇപ്പോള്‍ വീട്ടമ്മയുടെ പരാതിയിലൂടെ പുറത്തുവന്നിരിക്കുന്നത്.

Next Story

RELATED STORIES

Share it