- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നോട്ടിസ്

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നോട്ടിസ് നല്കി. വ്യാഴാഴ്ച രാവിലെ കാസര്‍കോട് ജില്ലാ ക്രൈംബ്രാഞ്ച് ഓഫിസില്‍ ഹാജരാവാനാണ് നിര്‍ദേശം. നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന കെ സുന്ദരയ്ക്ക് കോഴ നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിലാണ് കേസെടുത്തിരുന്നത്.
ബദിയെടുക്ക പോലിസ് ക്രൈംബ്രാഞ്ചിന് കേസ് കൈമാറി മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് പ്രതിയായ കെ സുരേന്ദ്രന് ഹാജരാവാനുള്ള നോട്ടീസ് നല്‍കിയിരിക്കുന്നത്. മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ഥിയായിരുന്ന വി വി രമേശാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. കേസില്‍ അന്വേഷണം ഇഴയുന്നുവെന്ന പരാതിക്കിടെയാണ് സുരേന്ദ്രനെ ചോദ്യം ചെയ്യാനുള്ള ക്രൈംബ്രാഞ്ച് നടപടി. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ സുന്ദരയ്ക്ക് നേരിട്ട് പണം നല്കിയ ആളുകളുടെ മൊഴിയും സുന്ദരയുടെ കുടുംബാംഗങ്ങളുടെ മൊഴിയും നേരത്തെ അന്വേഷണസംഘം രേഖപ്പടുത്തിയിരുന്നു. സുന്ദരയില്നിന്ന് രണ്ടുലക്ഷം രൂപ പോലിസ് കണ്ടെടുക്കുകയും ചെയ്തു. സുന്ദരയ്ക്ക് ലഭിച്ച മൊബൈല്‍ ഫോണും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിരുന്നു.
RELATED STORIES
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു : കോഴിക്കോട് മിന്നൽ ച്ചുഴലി വൻ നാശനഷ്ടം
26 July 2025 10:21 AM GMTകൂട്ടബലാല്‍സംഗ കേസ്; കൊല്‍ക്കത്ത ലോ കോളേജില്‍ സൈനിക സുരക്ഷ
26 July 2025 10:15 AM GMTകനത്ത മഴയില്‍ കോഴിക്കോട് മണ്ണാത്തിയേറ്റ് മല ഇടിഞ്ഞു; ജനങ്ങള്‍...
26 July 2025 10:01 AM GMTധര്‍മ്മസ്ഥലയിലെ കൊലപാതകങ്ങള്‍; മൊഴി നല്‍കാനെത്തി പരാതിക്കാരന്
26 July 2025 9:23 AM GMTഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം - സമഗ്രമായ അന്വേഷണത്തിന് മുഖ്യമന്ത്രി...
26 July 2025 9:04 AM GMTനാസയില്‍ കൂട്ട പിരിച്ചുവിടല്‍; പുറത്തേക്ക് പോകുന്നത് 3870 പേര്
26 July 2025 8:25 AM GMT