Big stories

അധികാരത്തിലിരിക്കുന്നത് വ്യാജ ഹിന്ദുക്കള്‍,താന്‍ ഹിന്ദുവാണ്,ഹിന്ദുത്വവാദി അല്ല- രാഹുല്‍ ഗാന്ധി

ഹിന്ദുത്വവാദികളെ അധികാരത്തില്‍ നിന്ന് പുറത്താക്കി ഹിന്ദുക്കളുടെ രാജ്യമാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ഈ ഹിന്ദുത്വവാദി ഭരണം നീക്കി, നമുക്ക് ഹിന്ദുരാജ് കൊണ്ടു വരണമെന്നും രാഹുല്‍ പറഞ്ഞു

അധികാരത്തിലിരിക്കുന്നത് വ്യാജ ഹിന്ദുക്കള്‍,താന്‍ ഹിന്ദുവാണ്,ഹിന്ദുത്വവാദി അല്ല- രാഹുല്‍ ഗാന്ധി
X

അധികാരത്തിലിരിക്കുന്നത് വ്യാജ ഹിന്ദുക്കള്‍,താന്‍ ഹിന്ദുവാണ്,ഹിന്ദുത്വവാദി അല്ല- രാഹുല്‍ ഗാന്ധിഅധികാരത്തിലിരിക്കുന്നത് വ്യാജ ഹിന്ദുക്കളാണെന്നും ഹിന്ദുവും ഹിന്ദുത്വവാദിയും രണ്ടും രണ്ടാണെന്നും രാഹുല്‍ ഗാന്ധി. താന്‍ ഹിന്ദുവാണെങ്കിലും ഹിന്ദുത്വവാദി അല്ലെന്നും അദ്ദേഹം പറഞ്ഞു. വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ് രാജസ്ഥാനില്‍ നടത്തിയ മഹാറാലിയാണ് പരാമര്‍ശം. ''മഹാത്മാ ഗാന്ധി ഹിന്ദുവും ഗോഡ്‌സേ ഹിന്ദുത്വവാദിയുമാണ്. ഹിന്ദു സത്യത്തെ തേടുന്നു. സത്യാഗ്രഹമാണ് അവരുടെ വഴി. ഗാന്ധിജിയുടെ ആത്മകഥ 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളുടെ കഥ' എന്നാണ്. എന്നാല്‍ ഹിന്ദുത്വ വാദിയായ ഗോഡ്‌സേ ഗാന്ധിജിയുടെ ശിരസ്സില്‍ മൂന്നു വെടിയുണ്ടകള്‍ പായിച്ചു. ഹിന്ദുത്വവാദിക്ക് അധികാരം മതി, അധികാരത്തിനായുള്ള അന്വേഷണമാണ് അവരുടെ വഴി. അതിന് വേണ്ടി അവരെന്തും ചെയ്യും.'' രാഹുല്‍ പറഞ്ഞു.

''ഹിന്ദുത്വവാദിക്ക് സത്യം വേണ്ട. അവര്‍ക്ക് അധികാരം മതി. അതിന്‌വേണ്ടി ആക്രമിക്കും കൊല്ലും. എന്തും പറയും. അവര്‍ക്ക് പലരെയും പേടിയാണ്. അതില്‍ നിന്ന് വെറുപ്പുണ്ടാകുന്നു. ദേഷ്യമുണ്ടാകുന്നു. ഹിന്ദുവിന്റെ മനസ്സില്‍ സ്‌നേഹവും സഹിഷ്ണുതയുമുണ്ടാകുന്നു'' രാഹുല്‍ പറഞ്ഞു. ഹിന്ദു നേര്‍ക്കുനേര്‍ പോരാടും. ഹിന്ദുത്വവാദി പിന്നില്‍ നിന്നടിക്കും. മാപ്പു പറയും. ഈ ദേശം ഹിന്ദുക്കളുടേതാണ്, ഹിന്ദുത്വവാദിയുടെതല്ല. അതിനാല്‍ ഹിന്ദുത്വവാദികളെ അധികാരത്തില്‍ നിന്ന് പുറത്താക്കി ഹിന്ദുക്കളുടെ രാജ്യമാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. രാജ്യത്തെ സംവിധാനങ്ങളെല്ലാം ഒരു സംഘടനയുടെ കയ്യിലാണെന്നും രാഹുല്‍ പറഞ്ഞു. ഇന്ത്യ അനുഭവിക്കുന്നത് ഹിന്ദുത്വവാദി ഭരണമാണെന്നും ഈ ഹിന്ദുത്വവാദി ഭരണം നീക്കി, നമുക്ക് ഹിന്ദുരാജ് കൊണ്ടു വരണമെന്നും രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും റാലിയില്‍ പങ്കെടുത്തു. ലോകം മുഴുവന്‍ ചുറ്റാന്‍ പോകുന്ന ' ടൂറിസ്റ്റ് 'പ്രധാനമന്ത്രിക്ക് 10 കിലോമീറ്റര്‍ അകലെ സമരം ചെയ്തിരുന്ന കര്‍ഷകരെ കാണാന്‍ സമയം കിട്ടിയില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി സമ്മേളനത്തില്‍ പരിഹസിച്ചു. രാജ്യതലസ്ഥാനത്ത് സമരം ചെയ്ത കര്‍ഷകരോട് സംസാരിക്കാന്‍ ഒരിക്കല്‍ പോലും മോദി ശ്രമിച്ചിട്ടില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. 70 വര്‍ഷം കൊണ്ട് കോണ്‍ഗ്രസ് നിര്‍മിച്ചെടുത്തതെല്ലാം ബിജെപി സര്‍ക്കാര്‍ വിറ്റുകൊണ്ടിരിക്കുകയാണ്. മോദി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി എന്താണിതുവരെ ചെയ്തത്. 70 വര്‍ഷം കൊണ്ട് കോണ്‍ഗ്രസ് എന്തുചെയ്തു എന്ന് ചോദിക്കുന്നവരോട് ഒന്ന് മാത്രമാണ് തിരിച്ചു ചോദിക്കുന്നത്. കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് നിങ്ങള്‍ എന്താണ് ചെയ്തത്. എയിംസ്, വിമാനത്താവളം എല്ലാം വിറ്റുതുലച്ചു. ഈ സര്‍ക്കാര്‍ അവര്‍ക്ക് വേണ്ടപ്പെട്ടവ്യവസായികള്‍ക്ക് വേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

Next Story

RELATED STORIES

Share it