കോഴിക്കോട് വോട്ടര്‍ വോട്ടിങ് മെഷീന്‍ അടിച്ച് തകര്‍ത്തു

എടക്കാട് യൂനിയന്‍ എല്‍പി സ്‌കൂളിലെ 13ാം നമ്പര്‍ ബൂത്തിലാണ് സംഭവം. വൈകിട്ട് ആറ് മണിയോടെ അഞ്ഞൂറോളം ആളുകള്‍ വോട്ട് ചെയ്യാനായി വരിയില്‍ നില്‍ക്കുമ്പോഴാണ് സംഭവം.

Update: 2019-04-23 14:33 GMT

കോഴിക്കോട്: എടക്കാട് യൂനിയന്‍ എല്‍പി സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയയാള്‍ വോട്ടിങ് മെഷീനും വിവിപാറ്റും അടിച്ച് തകര്‍ത്തു. എടക്കാട് യൂനിയന്‍ എല്‍പി സ്‌കൂളിലെ 13ാം നമ്പര്‍ ബൂത്തിലാണ് സംഭവം. വൈകിട്ട് ആറ് മണിയോടെ അഞ്ഞൂറോളം ആളുകള്‍ വോട്ട് ചെയ്യാനായി വരിയില്‍ നില്‍ക്കുമ്പോഴാണ് സംഭവം.

വോട്ട് ചെയ്യാനായി ബൂത്തില്‍ കയറിയ ഇയാള്‍ പ്രകോപനങ്ങളൊന്നുമില്ലാതെ വോട്ടിങ് മെഷീനുകള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. ഡ്യൂട്ടിയിണ്ടായിരുന്ന പോലിീസ് ഉദ്യോഗസ്ഥര്‍ ഇയാളെ കീഴ്‌പ്പെടുത്തി പോലിസ് സ്‌റ്റേഷനിലേക്ക് മാറ്റി. എടക്കാട് കളപ്പുറത്ത് വീട്ടില്‍ ആണ്ടിക്കുട്ടി മകന്‍ പ്രമോദിനെയാണ് പോലിസ് അറസ്റ്റ് ചെയ്ത് നീക്കിയത്.ഇതോടെ വോട്ടിങ് പൂര്‍ണമായി നിര്‍ത്തിവെച്ചു. കോഴിക്കോട് സബ്കളക്ടര്‍ ഭുവനേശ്വരി ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി. സാങ്കേതിക വിദഗ്ദര്‍ എത്തി തകര്‍ന്ന മെഷീന്‍ പരിശോധിച്ച ശേഷം പുതിയ മെഷീന്‍ എത്തിച്ച് വോട്ടിങ് തുടരുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പ്രതിക്ക് മാനസിക രോഗമുള്ളതായി സംശയിക്കുന്നതായി പോലിസ് വ്യക്തമാക്കി.

Tags:    

Similar News