തൃശൂരില്‍ പാറമടക്കുളത്തിലേക്ക് കാര്‍ മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു

Update: 2024-01-16 05:19 GMT

മാള: തൃശൂര്‍ കുഴിക്കാട്ടുശ്ശേരി വരദനാട് ക്ഷേത്രത്തിനു സമീപം പാറമടക്കുളത്തിലേക്ക് കാര്‍ മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. പുത്തന്‍ചിറ മൂരിക്കാട് സ്വദേശി താക്കോല്‍ക്കാരന്‍ ടിറ്റോ(48), കുഴിക്കാട്ടുശ്ശേരി സ്വദേശി മൂത്തേടത്ത് ശ്യാം(51), കൊമ്പൊടിഞ്ഞാമാക്കല്‍ പുന്നേലിപ്പറമ്പില്‍ ജോര്‍ജ്(48) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11ഓടെയാണ് അപകടം. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കാറിനുള്ളില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. റോഡിന് ഇരുവശവും പാറമടയുള്ള സ്ഥലത്താണ് അപകടമുണ്ടായത്. റോഡിനോടുചേര്‍ന്ന് 50 അടിയോളം ആഴമുള്ള കുളത്തിലേക്കാണ് കാര്‍ മറിഞ്ഞത്. അഗ്‌നി രക്ഷാസേനയും പോലിസും എത്തിയെങ്കിലും കുളത്തിനു ആഴം കൂടുതലായതിനാല്‍ തിരച്ചില്‍നടത്താനായില്ല. തുടര്‍ന്ന് ചാലക്കുടിയില്‍നിന്ന് സ്‌കൂബ സംഘമെത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. വീതികുറഞ്ഞ റോഡിനോടുചേര്‍ന്ന പാറമടക്കുളത്തിന്റെ കൈവരി തകര്‍ത്താണ് കാര്‍ മറിഞ്ഞത്. ടിറ്റോയെ വീട്ടിലെത്തിക്കാന്‍ പോവുന്നതിനിടെയാണ് അപകടമെന്നാണ് നിഗമനം.

Tags:    

Similar News