വിശ്വാസി സമൂഹം സിപിഎമ്മുമായി അകന്നു; പിബി യോഗത്തില്‍ വിമര്‍ശനം

ദേശീയ നേതൃത്വത്തിന്റെ തിരഞ്ഞെടുപ്പ് അടവുനയം കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നു കേരള ഘടകവും വിമര്‍ശിച്ചു

Update: 2019-05-27 02:55 GMT

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ വിശ്വാസി സമൂഹം പാര്‍ട്ടിയില്‍ നിന്ന് അകന്നെന്ന് സിപിഎം പോളിറ്റ് ബ്യൂറോയില്‍ കേരള ഘടകം. മത ന്യൂനപക്ഷങ്ങള്‍ അകന്നുപോയതും തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായതായും സംസ്ഥാനഘടകം നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇത് രണ്ടും താല്‍ക്കാലികമാണെന്നും റിപോര്‍ട്ടില്‍ വിശദമാക്കുന്നു. ചോര്‍ച്ച മുന്‍കൂട്ടി തിരിച്ചറിയുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടെന്നും പിബി യോഗം വിലയിരുത്തി. അതേസമയം, ദേശീയ നേതൃത്വത്തിന്റെ തിരഞ്ഞെടുപ്പ് അടവുനയം കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നു കേരള ഘടകവും വിമര്‍ശിച്ചു. കോണ്‍ഗ്രസുമായി നീക്കുപോക്ക് ആവാമെന്ന ദേശീയ നേതൃത്വത്തിന്റെ അടവുനയമാണ് ആശയക്കുഴപ്പമുണ്ടാക്കിയത്. ഇതും തിരിച്ചടിക്ക് ഒരു കാരണമായി. റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ച തിങ്കളാഴ്ചയും തുടരും. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ലക്ഷ്യമിട്ടുള്ള സംസ്ഥാന ഘടകത്തിന്റെ നിലപാട് യോഗത്തില്‍ ഉയര്‍ന്നാല്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കു വഴിയൊരുങ്ങിയേക്കും.




Tags:    

Similar News