ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 15 വര്‍ഷം കഠിനതടവും 85,000 രൂപ പിഴയും

എടപ്പലം കങ്കറത്ത് വീട്ടില്‍ വേലായുധനെ(67)യാണ് പട്ടാമ്പി അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി സതീഷ് കുമാര്‍ ശിക്ഷിച്ചത്.

Update: 2021-12-18 13:31 GMT

പട്ടാമ്പി(പാലക്കാട്): ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 15 വര്‍ഷം കഠിനതടവും 85,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. എടപ്പലം കങ്കറത്ത് വീട്ടില്‍ വേലായുധനെ(67)യാണ് പട്ടാമ്പി അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി സതീഷ് കുമാര്‍ ശിക്ഷിച്ചത്.

2019 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ പൊരിയും വെള്ളവും വാങ്ങി തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പ്രതിയുടെ വീട്ടില്‍ വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.

കൊപ്പം പോലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. സബ് ഇന്‍സ്‌പെക്ടര്‍മാരായ ഫക്രുദ്ധീന്‍, എം ബി രാജേഷ് എന്നിവര്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ് നിഷ ഹാജരായി.

Tags:    

Similar News