കശ്മീരില്‍ നമ്മള്‍ അവരെ വെടിവയ്ക്കുന്നു. കേരളത്തില്‍ ഭക്തരെന്ന് വിളിക്കുന്നു

ശബരിമല യുവതീ പ്രവേശനത്തിന്റെ പേരില്‍ സംസ്ഥാനത്തൊട്ടാകെ അക്രമ പരമ്പര അഴിച്ചുവിട്ട സംഘപരിവാര പ്രവര്‍ത്തകരുടെ ഫോട്ടോയാണ് പത്രം ശ്രദ്ധേയമായ തലക്കെട്ടോടെ വളരെ പ്രാധാന്യത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Update: 2019-01-04 04:16 GMT

കോഴിക്കോട്: 'കശ്മീരില്‍ നമ്മള്‍ അവരെ വെടിവയ്ക്കുന്നു. കേരളത്തില്‍ നമ്മളവരെ ഭക്തരെന്ന് വിളിക്കുന്നു'- ഇന്നത്തെ ടെലഗ്രാഫ് പത്രത്തില്‍ വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച ഫോട്ടോയുടെ തലവാചകമാണിത്. ശബരിമല യുവതീ പ്രവേശനത്തിന്റെ പേരില്‍ സംസ്ഥാനത്തൊട്ടാകെ അക്രമ പരമ്പര അഴിച്ചുവിട്ട സംഘപരിവാര പ്രവര്‍ത്തകരുടെ ഫോട്ടോയാണ് പത്രം ശ്രദ്ധേയമായ തലക്കെട്ടോടെ വളരെ പ്രാധാന്യത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പാലക്കാട് പോലിസിന് നേരെ കല്ലെറിയുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ചിത്രത്തിലുള്ളത്. കശ്മീരിലേതു പോലെ പലരും ടവല്‍ കൊണ്ടും കാവിത്തുണി കൊണ്ടും മുഖം മറച്ചിട്ടുണ്ട്. കൈയില്‍ വടികളും കല്ലുകളുമുണ്ട്. ചിലര്‍ അയ്യപ്പ ഭക്തരെപ്പോലെ കറുത്ത വസ്ത്രമാണ് ധരിച്ചിട്ടുള്ളത്.

കോടതിയെ സമ്മര്‍ദ്ദത്തിലാക്കി അനുകൂല വിധി സമ്പാദിക്കാനും ബാലികേറാമലയായ കേരളത്തിലേക്കുള്ള പ്രവേശനം എളുപ്പമാക്കാനുമാണ് സംഘപരിവാരം ശബരിമലയെ ഉപയോഗപ്പെടുത്തി ശ്രമിക്കുന്നതെന്ന് ഇതു സംബന്ധമായി പത്രം നല്‍കിയ വാര്‍ത്തയില്‍ പറയുന്നു. ശബരിമല വിധി സംബന്ധിച്ച പുനപ്പരിശോധനാ ഹരജികള്‍ മൂന്നാഴ്ച്ചയ്ക്കകം സുപ്രിംകോടതി പരിശോധിക്കാനിരിക്കുകയാണ്.  

Tags:    

Similar News