നാടിനെ നടുക്കിയ അരുംകൊല; വനിതാ ഡോക്ടറെ കുത്തിക്കൊന്നത് അധ്യാപകന്‍

Update: 2023-05-10 06:35 GMT

കൊല്ലം: നാടിനെ നടുക്കിയ അരുംകൊലയ്ക്കാണ് അകൊട്ടാരക്കര താലൂക്ക് ആശുപത്രി സാക്ഷ്യം വഹിച്ചത്. വൈദ്യപരിശോധയ്ക്ക് എത്തിച്ച പ്രതിയുടെ കുത്തേറ്റ് വനിതാ കോട്ടയം സ്വദേശിനി വന്ദന ദാസാണ് (23) കൊല്ലപ്പെട്ടത്. നെടുമ്പന യുപി സ്‌കൂള്‍ അധ്യാപകനായ പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപാണ് ആക്രമിച്ചത്. ആശുപത്രിയിലെ കത്രിക ഉപയോഗിച്ച് പ്രതിയ ഡോക്ടറെ നിരന്തരം കുത്തുകയായിരുന്നു. പ്രതിയുടെ ആക്രമണത്തില്‍ പോലിസുകാര്‍ ഉള്‍പ്പെടെ മറ്റു നാലുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പോലിസ് ഉദ്യോഗസ്ഥരായ അലക്‌സ്, ബേബി മോഹന്‍, മണിലാല്‍, സന്ദീപിന്റെ ബന്ധു ബിനു എന്നിവര്‍ക്കാണ് പരിക്കേറ്റത്. പ്രതി ലഹരിക്ക് അടിമയാണെന്നാണ് വിവരം.

ബുധനാഴ്ച പുലര്‍ച്ചെ 4.30ഓടെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പൂയപ്പള്ളിയിലെ അടിപിടി കേസില്‍ പോലിസ് കസ്റ്റഡിയിലെടുത്ത സന്ദീപ് ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെയാണ് ആക്രമണം നടത്തിയത്. ചികിത്സയ്ക്കിടെ കത്രിക കൈക്കലാക്കിയ ഇയാള്‍ ഡോക്ടററുടെ കഴുത്തിലും തലയ്ക്കും മുഖത്തും നിരന്തരം കുത്തുകയായിരുന്നു. സമീപത്തുള്ളവരെയും പ്രതി ആക്രമിച്ചു. യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമണം. ലഹരിക്ക് അടിമയായതിനാല്‍ സസ്‌പെന്‍ഷനിലായിരുന്ന സന്ദീപ് നേരത്തേയും ആക്രമണ സ്വഭാവം കാണിച്ചിരുന്നെന്നാണ് പോലിസ് പറയുന്നത്.

Tags:    

Similar News