'മോദി ശിവലിംഗത്തിലിരിക്കുന്ന തേള്‍': ശശി തരൂരിന് സമന്‍സ്

ശിവലിംഗത്തിലിരിക്കുന്ന തേളെന്ന പരാമര്‍ശം നടത്തിയതിന് ശശി തരൂരിനോട് ജൂണ്‍ ഏഴിന് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടത്.

Update: 2019-04-27 17:18 GMT

ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള പരാമര്‍ശത്തില്‍ ശശി തരൂരിന് ദില്ലി റോസ് അവന്യൂ കോടതിയുടെ സമന്‍സ്. ശിവലിംഗത്തിലിരിക്കുന്ന തേളെന്ന പരാമര്‍ശം നടത്തിയതിന് ശശി തരൂരിനോട് ജൂണ്‍ ഏഴിന് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടത്.

ശിവലിംഗത്തില്‍ ഇരിക്കുന്ന തേളാണ് മോദിയെന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ആര്‍എസ്എസ് നേതാവ് തന്നോട് പറഞ്ഞിട്ടുണ്ടെന്ന ശശി തരൂരിന്റെ പമാര്‍ശത്തിനെതിരേയാണ് നടപടി. ശിവലിംഗത്തില്‍ ഇരിക്കുന്ന തേളാണ് മോദിയെന്നും കൈ കൊണ്ട് തട്ടിക്കളയാനോ ചെരിപ്പ് കൊണ്ട് നീക്കം ചെയ്യാനോ കഴിയില്ലെന്നുമായിരുന്നു പരാമര്‍ശം. കഴിഞ്ഞ വര്‍ഷം ബാംഗ്ലൂര്‍ സാഹിത്യോല്‍സവത്തില്‍ വച്ചായിരുന്നു ശശി തരൂരിന്റെ ഈ പരാമര്‍ശം. ഡല്‍ഹിയിലെ ബിജെപി നേതാവ് രാജീവ് ബബ്ബാറാണ് പരാമര്‍ശത്തിനെതിരേ കോടതിയെ സമീപിച്ചത്.




Tags:    

Similar News