ഹിന്ദുത്വ കാന്‍വാസിനു പുറത്തു ചിന്തിക്കാന്‍ കേരളത്തിലെ മുഖ്യധാരാ മതേതര പാര്‍ട്ടികള്‍ പരാജയപ്പെടുന്നു : തുളസീധരന്‍ പള്ളിക്കല്‍

ബിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന വര്‍ഗീയ വിഭജന രാഷ്ട്രീയത്തിനെതിരെ സത്യസന്ധമായി ജനാധിപത്യ പ്രതിരോധം തീര്‍ക്കുന്നവരെ വര്‍ഗീയവാദികളോട് സമീകരിക്കുന്നവര്‍ സംഘപരിവാറിനെ നേരിടാന്‍ ത്രാണിയില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് അത് ചെയ്യുന്നത്

Update: 2022-05-11 13:30 GMT

കൊച്ചി :ഹിന്ദുത്വ കാന്‍വാസിനു പുറത്തു ചിന്തിക്കാന്‍ കേരളത്തിലെ മുഖ്യധാരാ മതേതര പാര്‍ട്ടികള്‍ പരാജയപ്പെടുന്നുവെന്നും ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ മനുസ്മൃതി നടപ്പിലാക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുകയാണെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍.ബിജെപി വംശഹത്യാ രാഷ്ട്രീയത്തിനെതിരെ ഐക്യപ്പെടുക, ഇരകളും വേട്ടക്കാരും തുല്യരല്ല എന്ന മുദ്രാവാക്യത്തില്‍ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പ്രചരണ കാംപയിന്റെ ജില്ലാ തല ഉദ്ഘാടനം കാക്കനാട് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി നേതൃത്വത്തില്‍ നടക്കുന്ന വര്‍ഗീയ വിഭജന രാഷ്ട്രീയത്തിനെതിരെ സത്യസന്ധമായി ജനാധിപത്യ പ്രതിരോധം തീര്‍ക്കുന്നവരെ വര്‍ഗീയവാദികളോട് സമീകരിക്കുന്നവര്‍ സംഘപരിവാറിനെ നേരിടാന്‍ ത്രാണിയില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് അത് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍ സംസാരിച്ചു.ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്ത് അലി അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി അജ്മല്‍ കെ മുജീബ്, വൈസ് പ്രസിഡന്റ്മാരായ ഷമീര്‍ മാഞ്ഞാലി, നിമ്മി നൗഷാദ്, ജില്ലാ സെക്രട്ടറിമാരായ ബാബു വേങ്ങൂര്‍,കെഎ മുഹമ്മദ് ഷമീര്‍, ശിഹാബ് പടന്നാട്ട്, നാസര്‍ എളമന, ഫസല്‍ റഹ്മാന്‍,സുധീര്‍ എലൂക്കര, ഷാനവാസ് സിഎസ്,ലത്തീഫ് കെ എം, സുമയ്യ സിയാദ് സംസാരിച്ചു.ജില്ലാ സെക്രട്ടറി ശിഹാബ് പടന്നാട്ട് സ്വാഗതവും തൃക്കാക്കര മണ്ഡലം പ്രസിഡന്റ് റഷീദ് പാറപ്പുറം നന്ദിയും പറഞ്ഞു.

Tags:    

Similar News