വ്യവസായിയുടെ ആത്മഹത്യ: ആന്തൂര്‍ നഗരസഭാ മുന്‍ സെക്രട്ടറിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

ഗിരീഷിനെ കാഞ്ഞങ്ങാട് നഗരസഭാ സെക്രട്ടറിയായി സ്ഥലംമാറ്റം നല്‍കിയാണ് തിരിച്ചെടുത്തത്

Update: 2019-11-07 12:57 GMT

കണ്ണൂര്‍: ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭാ മുന്‍ സെക്രട്ടറി എം കെ ഗിരീഷിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. ഗിരീഷിനെ കാഞ്ഞങ്ങാട് നഗരസഭാ സെക്രട്ടറിയായി സ്ഥലംമാറ്റം നല്‍കിയാണ് തിരിച്ചെടുത്തത്. പാര്‍ഥാസ് കണ്‍വന്‍ഷന്‍ സെന്റര്‍ ഉടമ സാജന്റെ മരണവുമായി ബന്ധപ്പെട്ട് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹത്തെ സസ്‌പെന്റ് ചെയ്തിരുന്നത്. ഇദ്ദേഹത്തോടൊപ്പം നഗരസഭ അസി. എന്‍ജിനീയര്‍ കെ കലേഷ്, ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍മാരായ അഗസ്റ്റിന്‍, സുധീര്‍ എന്നിവരെയും സസ്‌പെന്റ് ചെയ്തിരുന്നു.

    കോടികള്‍ മുടക്കി നിര്‍മിച്ച കണ്‍വന്‍ഷന്‍ സെന്ററിനും അനുമതി നിഷേധിച്ചെന്ന് ആരോപിച്ചാണ് സാജന്‍ ആത്മഹത്യം ചെയ്തത്. സംഭവം ഏറെ വിവാദമാവുകയും സിപിഎം പ്രതിരോധത്തിലാവുകയും ചെയ്തിരുന്നു. പുതുതായി നിര്‍മിച്ച പാര്‍ഥ കണ്‍വന്‍ഷന്‍ സെന്ററിനു നഗരസഭയില്‍ പല തവണ കയറിയിറങ്ങിയിട്ടും ഉടമസ്ഥാവകാശരേഖ കിട്ടാതെ വലഞ്ഞാണു സാജന്‍ ആത്മഹത്യ ചെയ്തതെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.




Tags: