കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ മരിച്ചു

Update: 2023-04-26 07:00 GMT

തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ മരിച്ചു. സിപിഎം പ്രവര്‍ത്തകന്‍ ആനാവൂര്‍ നാരായണന്‍ നായരെ കൊലപ്പെടുത്തിയ കേസിലെ എട്ടാം പ്രതിയും ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടയാളുമായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബൈജു(41) ആണ് മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. ഇന്നലെ രാത്രി ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം. കൊലക്കേസില്‍ നാലുമാസം മുമ്പാണ് ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിയത്. 2013 നവംബര്‍ 11നാണ് നാരായണന്‍ നായരെ കൊലപ്പെടുത്തിയത്. എസ് എഫ് ഐ നേതാവായിരുന്ന മകനെ രാഷ്ട്രീയ വൈരാഗ്യത്തില്‍ ആക്രമിക്കാനെത്തിയ സംഘത്തെ തടയാനെത്തിയ നാരായണന്‍ നായരെ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിക്കൊല്ലുകയായിരുന്നു.

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായിരുന്ന ആനാവൂര്‍ സരസ്വതി മന്ദിരത്തില്‍ നാരായണന്‍ നായരെ വെട്ടിക്കൊന്ന കേസില്‍ 11 ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്കും നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷയാണു വിധിച്ചിരുന്നത്.

Tags:    

Similar News