മാരകായുധവുമായി ആര്‍എസ്എസ് വീണ്ടും അക്രമത്തിനു കോപ്പ് കൂട്ടുന്നു: എസ്ഡിപിഐ

സംഭവത്തില്‍ പോലീസ് കൃത്യമായ അന്വേഷണം നടത്തി ഗൂഢാലോചന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുറത്തുകൊണ്ടുവരണമെന്ന് ജയരാജ് ആവശ്യപെട്ടു.

Update: 2022-04-25 06:40 GMT

ആലപ്പുഴ: മണ്ണഞ്ചേരി അമ്പലക്കടവില്‍ ഞായറാഴ്ച രാത്രി പതിനൊന്നരയോടെ മാരകായുധവുമായി ആര്‍എസ്എസ് പ്രവര്‍ത്തകരെ നാട്ടുകാര്‍ പിടികൂടിയത് പ്രദേശത്തു വീണ്ടും കലാപം നടത്താനുള്ള ആര്‍എസ്എസ് ഗൂഢാലോചനയുടെ ഭാഗമാണ് എന്ന് എസ്ഡിപിഐ ആലപ്പുഴ മണ്ഡലം പ്രസിഡന്റ് ജയരാജ്.

വടിവാളുകള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി എത്തിയ സംഘ്പരിവാര്‍ പ്രവര്‍ത്തകരായ സുമേഷ് (ബിറ്റു), ശ്രീനാഥ് എന്നിവരെയാണ് ജനങ്ങള്‍ സംഘടിച്ച് പിടികൂടി പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ വെട്ടേറ്റു മരിച്ച സ്ഥലത്തിന് 100 മീറ്റര്‍ മാറിയാണ് സംഭവം.

ആര്‍എസ്എസ് ക്രിമിനല്‍ സംഘം എത്തിയത് എസ്ഡിപിഐ നേതാവിനെ വധിക്കാനെന്ന് പോലിസിന്റെ ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് കൃത്യമായ അന്വേഷണം നടത്തി ഗൂഢാലോചന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുറത്തുകൊണ്ടുവരണമെന്ന് ജയരാജ് ആവശ്യപെട്ടു.

Tags:    

Similar News