തമിഴ്‌നാട്ടില്‍ ഷവര്‍മ നിരോധനം പരിഗണനയിലെന്ന് മന്ത്രി

കുറഞ്ഞ കാലയളവിനിടെ നിരവധി ഷവര്‍മ വില്‍പന കേന്ദ്രങ്ങളാണ് തുറന്നു പ്രവര്‍ത്തിക്കുന്നത്. തമിഴ്‌നാട്ടില്‍ രണ്ട് ദിവസത്തിനിടെ ആയിരത്തിലധികം ഷവര്‍മ കടകളില്‍ റെയ്ഡ് നടത്തുകയും കുറ്റക്കാര്‍ക്ക് പിഴ ചുമത്തുകയും ചെയ്തു.

Update: 2022-05-08 13:06 GMT

ചെന്നൈ: സംസ്ഥാനത്ത് ഷവര്‍മ നിര്‍മാണവും വില്‍പനയും നിരോധിക്കുന്നത് സര്‍ക്കാറിന്റെ പരിഗണനയിലാണെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി എം സുബ്രമണ്യം. ഞായറാഴ്ച സംസ്ഥാനമൊട്ടുക്കും സംഘടിപ്പിച്ച കൊവിഡ് മെഗാ പ്രതിരോധ കുത്തിവെപ്പ് ക്യാംപുകളുടെ ഔദ്യോഗികതല ഉദ്ഘാടനം സേലത്ത് നിര്‍വഹിച്ചതിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തില്‍ ഷവര്‍മ കഴിച്ച് വിദ്യാര്‍ഥിനി മരിച്ചു. പാശ്ചാത്യരാജ്യങ്ങളിലെ ഭക്ഷണമാണിത്. അവിടങ്ങളില്‍ കാലാവസ്ഥയുടെ പ്രത്യേകത കാരണം കേടുവരാറില്ല. അതേസമയം, നമ്മുടെ രാജ്യത്ത് കൂടുതല്‍ സമയം കേടുകൂടാതെ സൂക്ഷിക്കാനാവുന്നില്ല. ഷവര്‍മ കൂടുതലായും യുവജനങ്ങളാണ് ഭക്ഷിക്കുന്നത്. കുറഞ്ഞ കാലയളവിനിടെ നിരവധി ഷവര്‍മ വില്‍പന കേന്ദ്രങ്ങളാണ് തുറന്നു പ്രവര്‍ത്തിക്കുന്നത്. തമിഴ്‌നാട്ടില്‍ രണ്ട് ദിവസത്തിനിടെ ആയിരത്തിലധികം ഷവര്‍മ കടകളില്‍ റെയ്ഡ് നടത്തുകയും കുറ്റക്കാര്‍ക്ക് പിഴ ചുമത്തുകയും ചെയ്തു.

നാടന്‍ ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. മിക്ക കടകളിലും കേടുവന്ന കോഴിയിറച്ചി കണ്ടെത്തിയ നിലയില്‍ സംസ്ഥാനത്ത് ഷവര്‍മക്ക് നിരോധനമേര്‍പ്പെടുത്തുന്നത് പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News