കമ്പളക്കാട്ടെ വെടിവയ്പ് മരണം: ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തണം- എസ്ഡിപിഐ

ആര്‍എസ്എസിന്റെ ആയുധ സംഭരണവും പരിശീലനവും നടക്കുന്നത് കുറിച്യ കോളനികള്‍ കേന്ദ്രീകരിച്ചാണെന്ന ആരോപണം നിലനില്‍ക്കെ കമ്പളക്കാട് വെടിവയ്പ് മരണത്തിലെ സംശയങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്.

Update: 2021-11-30 09:53 GMT

കല്‍പറ്റ: കോട്ടത്തറ വണ്ടിയാമ്പറ്റ കുറിച്യ കോളനിയിലെ വെടിവയ്പില്‍ ഒരാള്‍ മരിക്കുകയും മറ്റൊ രാള്‍ക്ക് ഗുരുതര പരിക്ക് പറ്റുകയും ചെയ്ത സംഭവത്തില്‍ സമഗ്രവും സത്യസന്ധവുമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് എസ്ഡിപിഐ.

സംഭവത്തിലെ ദുരൂഹത ആശങ്ക ഉയര്‍ത്തുന്നതാണ്. ആര്‍എസ്എസിന്റെ ആയുധ സംഭരണവും പരിശീലനവും നടക്കുന്നത് കുറിച്യ കോളനികള്‍ കേന്ദ്രീകരിച്ചാണെന്ന ആരോപണം നിലനില്‍ക്കെ കമ്പളക്കാട് വെടിവയ്പ് മരണത്തിലെ സംശയങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്.

വയനാട് ജില്ലയില്‍ ആദിവാസി കോളനികളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ചുള്ള സംഘപരിവാരത്തിന്റെ ആയുധ സംഭരണം അന്വേഷിക്കണം. കള്ളത്തോക്കുകള്‍ ഉള്‍പ്പെടെ കണ്ടെത്തിയ പശ്ചാത്തലത്തില്‍ റെയ്ഡ് നടത്തി ജനങ്ങളുടെ ആശങ്കയകറ്റണമെന്നും എസ്ഡിപിഐ വയനാട് ജില്ലാ വൈസ് പ്രസിഡന്റ് ടി നാസര്‍ ആവശ്യപ്പെട്ടു.

പട്ടിണിയും പരിവട്ടവുമായി കഴിയുന്ന പാവപ്പെട്ട ആദിവാസികളെ ചൂഷണം ചെയ്ത് ആദിവാസി കോളനികളും ആരാധനാലയങ്ങളും സംഘ്പരിവാറിന്റെ ആയുധ പരിശീലന കേന്ദ്രങ്ങളും ഒളിത്താവളങ്ങളുമാക്കി മാറ്റുന്നത് സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന വയനാട് ജില്ലക്ക് ഭീഷണിയാണ്. കലാപത്തിനാണ് ആര്‍എസ്എസ് കളമൊരുക്കുന്നത്. ഇതിന് തടയിടാന്‍ പോലിസും അധികാരികളും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Similar News