3400 ലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കി; മൂന്ന് ലക്ഷം ആളുകള്‍ കുടുങ്ങിക്കിടക്കുന്നു

Update: 2026-03-02 09:10 GMT

ദോഹ: ഗള്‍ഫ് രാജ്യങ്ങളുടെ വ്യോമാതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ 3,400-ലധികം വിമാനങ്ങള്‍ റദ്ദാക്കിയതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഗള്‍ഫ് മേഖലയിലുടനീളം ഏകദേശം 300,000 ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നു. തങ്ങളുടെ പൗരന്‍മാരെ തിരിച്ചുകൊണ്ട് പോകാന്‍ യുകെ ദൗത്യ സംഘത്തെ നിയോഗിച്ചുണ്ട്.

ഫ്‌ലൈറ്റ് ട്രാക്കിംഗ് ഡാറ്റ അനുസരിച്ച് സംഘര്‍ഷത്തിന്റെ ആദ്യ ദിവസങ്ങളില്‍ 3,400-ലധികം വിമാനങ്ങള്‍ റദ്ദാക്കി. ദുബായ് ഇന്റര്‍നാഷണല്‍, ഷാര്‍ജ, അബുദാബി, ദോഹയിലെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നിവയുള്‍പ്പെടെ പശ്ചിമേഷ്യയിലെ പ്രധാന വിമാനത്താവളങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. മേഖലയിലുടനീളമുള്ള ഏഴ് പ്രധാന വിമാനത്താവളങ്ങള്‍ അടച്ചുപൂട്ടി.

മേഖലയുടെ ഭൂരിഭാഗവും വ്യോമാതിര്‍ത്തി അടച്ചിട്ടിരിക്കുകയാണ്. മിഡില്‍ ഈസ്റ്റേണ്‍ ഹബ്ബുകള്‍ യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, അതിനപ്പുറമുള്ള നിര്‍ണായക കണക്ടറുകളായി പ്രവര്‍ത്തിക്കുന്നതിനാല്‍, ഇത് ആഗോള വ്യോമ യാത്രയില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. പശ്ചിമേഷ്യന്‍ ഹബ്ബുകള്‍ അടച്ചുപൂട്ടിയത് ലോകമെമ്പാടുമുള്ള വിമാന യാത്രികരെ ബാധിക്കും.

ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, അബുദാബി എന്നിവിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരുടെ പോസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞിട്ടുണ്ട്. വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനോ, ഹോട്ടല്‍ വൗച്ചറുകള്‍ നേടുന്നതിനോ, സഹായം ലഭിക്കുന്നതിനോ വേണ്ടി യാത്രക്കാര്‍ നീണ്ട ക്യൂവില്‍ നില്‍ക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

Tags: