സിപിഎമ്മായിരുന്നെങ്കില്‍ അരിയില്‍ മണ്ണുവാരിയിടുമെന്ന് ഉമ്മന്‍ചാണ്ടി

Update: 2021-03-28 06:19 GMT

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ ഭരണപക്ഷം ഉന്നയിച്ച 'അന്നം മുടക്കി' ആരോപണം തള്ളി ഉമ്മന്‍ ചാണ്ടി. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'അന്നം മുടക്കികള്‍' ആരാണെന്ന് ജനം തിരിച്ചറിയുമെന്നും ഈ സ്ഥാനത്ത് സിപിഎമ്മായിരുന്നുവെങ്കില്‍ അരിയില്‍ മണ്ണുവാരിയിടുമായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. പാവപ്പെട്ട കുട്ടികള്‍ക്ക് ഉച്ച ഭക്ഷണത്തിനുള്ള അരിയാണ് വിതരണം ചെയ്യാതെ വച്ചത്. അരി കുട്ടികളുടെ വീടുകളിലേക്ക് നല്‍കണമെന്ന് ആദ്യം തീരുമാനിച്ചത് യുഡിഎഫ് മന്ത്രിയായിരുന്ന ടി എം ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അരി വിതരണത്തെ ഉപയോഗിച്ചതിനെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എതിര്‍ത്തത്. അത് തിരഞ്ഞെടുപ്പ് കമ്മീഷനെ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

    നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍വേകള്‍ യുഡിഎഫിന് വലിയ നേട്ടമായി. ഞങ്ങള്‍ പറഞ്ഞാല്‍ പോലും പ്രവര്‍ത്തിക്കാത്ത പ്രവര്‍ത്തകരും ഇത്തവണ ഊര്‍ജ്ജസ്വലരായി രംഗത്തിറങ്ങിയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

If CPM, it would dust the rice: Oommen Chandy

Tags:    

Similar News