വയോധികയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി കനാലില്‍ തള്ളി; ദമ്പതികള്‍ അറസ്റ്റില്‍

രാജ്യതലസ്ഥാനത്തെ നജഫ്ഗഢിലാണ് മനസാക്ഷിയെ നടക്കുന്ന സംഭവം അരങ്ങേറിയത്. സംഭവത്തില്‍ ഇവന്റ് മാനേജ്‌മെന്റ് ജീവനക്കാരനായ അനില്‍ ആര്യ, ഭാര്യ തനു എന്നിവരാണ് പോലിസ് പിടിയിലായത്.

Update: 2021-07-14 05:57 GMT

ന്യൂഡല്‍ഹി: വയോധികയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി കനാലില്‍ തള്ളിയ ദമ്പതികള്‍ അറസ്റ്റില്‍. രാജ്യതലസ്ഥാനത്തെ നജഫ്ഗഢിലാണ് മനസാക്ഷിയെ നടക്കുന്ന സംഭവം അരങ്ങേറിയത്.

സംഭവത്തില്‍ ഇവന്റ് മാനേജ്‌മെന്റ് ജീവനക്കാരനായ അനില്‍ ആര്യ, ഭാര്യ തനു എന്നിവരാണ് പോലിസ് പിടിയിലായത്. 75കാരിയായ വയോധികയില്‍നിന്ന് ഒരു ലക്ഷം രൂപ വായ്പയെടുത്ത ദമ്പതികള്‍ക്ക് അതു തിരിച്ചടക്കാന്‍ സാധിച്ചിരുന്നില്ല. കനാലില്‍ തള്ളുന്നതിനു മുമ്പ് മൃതദേഹം പല കഷണങ്ങളായി മുറിച്ചിരുന്നതായി ദമ്പതികള്‍

പറഞ്ഞതായി മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ സന്തോഷ് മീന പറഞ്ഞു. വയോധികയുടെ മൃതദേഹം കനാലില്‍ നിന്ന് പോലിസ് കണ്ടെടുത്തു.

വായ്പ വാങ്ങിയ പണം തിരികെ നല്‍കണമെന്ന് വയോധിക നിരന്തരം ആവശ്യപ്പെട്ടതോടെയാണ് ഇവരെ കൊലപ്പെടുത്താന്‍ പദ്ധതി തയ്യാറാക്കിയതെന്ന് ദമ്പതികള്‍ പറഞ്ഞു. വയോധിക ഒറ്റക്കുള്ള സമയത്ത് വീട്ടിലെത്തിയ ഇരുവരും ചേര്‍ന്ന് അവരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Tags:    

Similar News