കോഴിക്കോട് നഗരത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; യുവതിയടക്കം എട്ടുപേരെ ലോഡ്ജില്‍ നിന്ന് പിടികൂടി

.മാവൂര്‍ റോഡിലെ ലോഡ്ജില്‍ നിന്നാണ് സംഘത്തെ നടക്കാവ് പോലിസ് അറസ്റ്റ് ചെയ്തത്.500 ഗ്രാം ഹാഷിഷും ആറ് ഗ്രാം എംഡിഎം ലഹരിമരുന്നുമാണ് പിടികൂടിയത്.

Update: 2021-08-11 14:06 GMT

കോഴിക്കോട്: ലോഡ്ജ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ യുവതി ഉള്‍പ്പടെ എട്ടു പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍നിന്നും സിന്തറ്റിക് ലഹരിമരുന്ന് പിടികൂടി. മാവൂര്‍ റോഡിലെ ലോഡ്ജില്‍ നിന്നാണ് സംഘത്തെ നടക്കാവ് പോലിസ് അറസ്റ്റ് ചെയ്തത്.500 ഗ്രാം ഹാഷിഷും ആറ് ഗ്രാം എംഡിഎം ലഹരിമരുന്നുമാണ് പിടികൂടിയത്. പിടിച്ചെടുത്ത ലഹരിമരുന്നുകള്‍ക്ക് വിപണിയില്‍ രണ്ട് ലക്ഷത്തിലേറെ രൂപയുടെ മൂല്യമുണ്ടെന്നാണ് പ്രാഥമികവിവരം.

എക്‌സൈസ് സംഘം കൂടി പരിശോധനയ്ക്ക് ഉണ്ടായിരുന്നു. പിടിയിലായവര്‍ എല്ലാവരും കോഴിക്കോട് സ്വദേശികള്‍ തന്നെയാണ്. നാലുദിവസമായി ഇവര്‍ ലോഡ്ജില്‍ മൂന്നു റൂമുകളിലായി താമസിച്ചു വരികയാണെന്ന് പരിസരവാസികള്‍ പറഞ്ഞു.

പെരുവയല്‍ സ്വദേശി പി വി അര്‍ഷാദ്(28) എലത്തൂര്‍ സ്വദേശി പി അഭിജിത്ത്(26) ചേളന്നൂര്‍ സ്വദേശി എം എം മനോജ്(22) വെങ്ങാലി അരഞ്ഞിക്കല്‍ സ്വദേശി കെ അഭി(26) ബേപ്പൂര്‍ നടുവട്ടം സ്വദേശി എം മുഹമ്മദ് നിഷാം(26) പെരുമണ്ണ സ്വദേശി കെ എം അര്‍ജുന്‍(23) മാങ്കാവ് സ്വദേശി ടി ടി തന്‍വീര്‍ അജ്മല്‍(24) മേലാറ്റൂര്‍ സ്വദേശി ടി പി ജസീന(22) എന്നിവരാണ് പിടിയിലായത്.

അര്‍ഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹോട്ടലില്‍ മുറിയെടുത്തിരുന്നത്. പൂച്ച അര്‍ഷാദ് എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. ലഹരി പാര്‍ട്ടി നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് പോലിസ് പറഞ്ഞു.

Tags:    

Similar News