തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കെജ്‌രിവാളിന് നേരെ ആക്രമണം

വടക്കന്‍ ഡല്‍ഹിയിലെ മോത്തി നഗറില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സംഭവം.

Update: 2019-05-04 13:23 GMT

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എഎപി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന് നേരെ ആക്രമണം. വടക്കന്‍ ഡല്‍ഹിയിലെ മോത്തി നഗറില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സംഭവം.

തുറന്ന വാഹനത്തില്‍ നിന്ന് ആളുകളോട് സംസാരിച്ചു കൊണ്ടിരിക്കെ വാഹനത്തിലേക്ക് ചാടിക്കയറിയ സുരേഷ് എന്നയാള്‍ മുഖത്തടിക്കുകയായിരുന്നു. ഇയാളെ പോലിസ് പിടികൂടി. പ്രതിയെ പോലിസ് മോത്തി നഗര്‍ സ്‌റ്റേഷനിലെത്തിച്ചിട്ടുണ്ട്. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

അതേസമയം, കെജ്‌രിവാളിനെതിരായ ആക്രമണം പ്രതിപക്ഷം ആസൂത്രണം ചെയ്തതാണെന്ന് എഎപി ആരോപിച്ചു. 2014ലും കെജ്‌രിവാളിന് നേരെ ഡല്‍ഹിയില്‍ ആക്രമണമുണ്ടായിരുന്നു. 2014ല്‍ ഡല്‍ഹി ദക്ഷിണ്‍പുരിയില്‍ റോഡ് ഷോയ്ക്കിടെ അക്രമി കെജ്‌രിവാളിന്റെ കഴുത്തിന് അടിക്കുകയായിരുന്നു.

Tags:    

Similar News