ട്രംപിനെതിരേ വീണ്ടും ലൈംഗിക പീഡനാരോപണം; ഡ്രസ്സിങ് റൂമിനുള്ളില്‍വച്ച് പീഡിപ്പിച്ചെന്ന് എഴുത്തുകാരി

Update: 2019-06-22 08:43 GMT

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേ വീണ്ടും ലൈംഗികാരോപണം. ഷോപ്പിങ് മാളിലെ ഡ്രസ്സിങ് റൂമില്‍ വച്ച് ട്രംപ് തന്നെ കടന്നുപിടിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നാരോപിച്ച് അമേരിക്കന്‍ ഫാഷന്‍ മാഗസിനിലെ എഴുത്തുകാരി ജീന്‍ കരോളാണ് രംഗത്തെത്തിയത്. തന്റെ പുതിയ പുസ്തകത്തിലാണ് എഴുത്തുകാരി യുഎസ് പ്രസിഡന്റിനെതിരേ ആരോപണമുന്നയിച്ചത്.

1995-96 കാലത്ത് ടെലിവിഷന്‍ അവതാരകയായിരുന്ന കാലത്ത് ഷോപ്പിങ് മാളിലെ ഡ്രസ്സിങ് റൂമിനുള്ളിലേക്കു തന്റെ പിന്നാലെ കയറിയ ട്രംപ് കടന്നുപിടിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന് കരോള്‍ പുസ്തകത്തില്‍ പറയുന്നു. അന്നു ട്രംപ് റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സുകാരനായിരുന്നു. രണ്ടു പതിറ്റാണ്ട് മുമ്പുണ്ടായ സംഭവം അന്നു പറയാതിരുന്നത് അനന്തരഫലം എന്താകുമെന്ന ഭയത്താലായിരുന്നു. ഇതിനാല്‍ പോലിസില്‍ പരാതിപ്പെട്ടില്ലെന്നും കരോള്‍ പറഞ്ഞു.

എന്നാല്‍ കരോളിനെ ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലെന്നായിരുന്നു വിഷയത്തില്‍ ട്രംപിന്റെ പ്രതികരണം.

ഇതിനു മുമ്പും നിരവധി സ്ത്രീകള്‍ ട്രംപിനെതിരേ ലൈംഗാകാരോപണവുമായി രംഗത്തെത്തിയിരുന്നു. 

Tags:    

Similar News