തിരൂരില്‍ കനോലി കനാലില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

നിറമരുതൂര്‍ പാലപ്പറമ്പില്‍ ഷരീഫിന്റെ മകന്‍ അഷ്മില്‍ (11), വെളിയോട്ട് വളപ്പില്‍ സിദ്ധീഖിന്റെ മകന്‍ അജ്‌നാസ് (12) എന്നിവരാണ് മരിച്ചത്. ഇരുവരും അയല്‍വാസികളാണ്.

Update: 2022-10-10 16:00 GMT

തിരൂര്‍: നിറമരുതൂര്‍ കാളാട് പട്ടര്‍പറമ്പില്‍ കനോലി കനാലില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. നിറമരുതൂര്‍ പാലപ്പറമ്പില്‍ ഷരീഫിന്റെ മകന്‍ അഷ്മില്‍ (11), വെളിയോട്ട് വളപ്പില്‍ സിദ്ധീഖിന്റെ മകന്‍ അജ്‌നാസ് (12) എന്നിവരാണ് മരിച്ചത്. ഇരുവരും അയല്‍വാസികളാണ്. ഇന്ന് ഉച്ചക്ക് കനാലില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെയാണ് ഇരുവരും മുങ്ങിയത്.

നാട്ടുകാരാണ് ഇരുവരെയും മുങ്ങിയെടുത്തത്. മൃതദേഹം തിരൂര്‍ ജില്ല ആശുപത്രിയിലേക്ക് മാറ്റി. കാളാട് നൂറുല്‍ ഹുദാ സുന്നി മദ്‌റസയിലെ വിദ്യാര്‍ഥിയാണ് അഷ്മില്‍. ആമിനയാണ് അഷ്മിലിന്റെ മാതാവ്. ശറഫുല്‍ ഇസ്ലാം മദ്‌റസയിലെ വിദ്യാര്‍ഥിയാണ് അജ്‌നാസ് (സിനു). സാബിറയാണ് അജ്‌നാസിന്റെ മാതാവ്.

Tags:    

Similar News