രാജ്യത്തിന്റെ പ്രധാനമന്ത്രി നുണയന്‍, മോദിയുടെ മാതാപിതാക്കള്‍ സത്യം പറയാന്‍ അദ്ദേഹത്തെ പഠിപ്പിച്ചില്ലെന്നും അജിത് സിങ്

ഓരോ ഇന്ത്യക്കാരന്റെ അക്കൗണ്ടിലേക്കും 15 ലക്ഷം രൂപ കൈമാറുമെന്ന് മോദി വാക്ക് നല്‍കിയിരുന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രി കളവ് പറയാന്‍ പാടുണ്ടോ? അദ്ദേഹം ഒരിക്കലും സത്യം പറയാറില്ല -അജിത് സിങ് കുറ്റപ്പെടുത്തി.

Update: 2019-04-08 09:17 GMT

ദയൂബന്ദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും കടന്നാക്രമിച്ച് രാഷ്ട്രീയ ലോക്ദള്‍ നേതാവ് അജിത് സിങ്.  മോദി നുണയനായിരുന്നുവെന്നും അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ സത്യം പറയാന്‍ അദ്ദേഹത്തെ പഠിപ്പിച്ചിട്ടില്ലെന്നും അജിത് സിങ് കുറ്റപ്പെടുത്തി. ഉത്തര്‍ പ്രദേശ് മഹാ സഖ്യം ദയൂബന്ദില്‍ സംഘടിപ്പിച്ച സംയുക്ത റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഓരോ ഇന്ത്യക്കാരന്റെ അക്കൗണ്ടിലേക്കും 15 ലക്ഷം രൂപ കൈമാറുമെന്ന് മോദി വാക്ക് നല്‍കിയിരുന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രി കളവ് പറയാന്‍ പാടുണ്ടോ? അദ്ദേഹം ഒരിക്കലും സത്യം പറയാറില്ല. എല്ലായ്‌പ്പോഴും സത്യം പറയാന്‍ നമ്മുടെ കുട്ടികളെ നാം പഠിപ്പിക്കാറില്ലെ? എന്നാല്‍, മോദിയുടെ മാതാപിതാക്കള്‍ ഒരിക്കലും അദ്ദേഹത്തെ സത്യം പറയാന്‍ പഠിപ്പിച്ചില്ലെന്നും അജിത് സിങ് പരിഹസിച്ചു. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് നുണയനെന്ന് വിളിച്ച് സിങ് മോദിക്കെതിരേ കടന്നാക്രമണം നടത്തുന്നത്.

താന്‍ വനിതകളുടെ അവകാശങ്ങള്‍ക്കു വേണ്ടിയാണ് നിലകൊള്ളുന്നതെന്നാണ് മോദിയുടെ വാദം. മുത്വലാക്ക്, മുത്വലാക്ക് എന്ന് എല്ലായ്‌പ്പോഴും പറയുന്നു. എന്നാല്‍, സ്വന്തം ഭാര്യയെ ഉപേക്ഷിക്കുന്നതിനു മുമ്പ് ഒരു ത്വലാഖ് ചൊല്ലാന്‍ പോലും അദ്ദേഹം തയ്യാറായില്ലെന്നും സിങ് കുറ്റപ്പെടുത്തി.

Tags:    

Similar News