ബലോങ് ദോറില്‍ ആറാം തവണയും മുത്തമിട്ട് മെസ്സി

ഇന്ന് ഫ്രാന്‍സില്‍ നടന്ന ചടങ്ങില്‍ യുവന്റസ് താരം ക്രിസ്റ്റ്യാനോയെയും ലിവര്‍പൂള്‍ താരം വാന്‍ ഡെക്കിനെയും മറികടന്നാണ് അര്‍ജന്റീന-ബാഴ്‌സ ഇതിഹാസമായ മെസ്സി ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയത്.

Update: 2019-12-03 02:04 GMT

പാരിസ്: ഫുട്‌ബോളിലെ മുന്‍നിര പുരസ്‌കാരമായ ബലോങ് ദോറില്‍ ആറാം തവണയും മെസ്സിയുടെ മുത്തം. ഇന്ന് ഫ്രാന്‍സില്‍ നടന്ന ചടങ്ങില്‍ യുവന്റസ് താരം ക്രിസ്റ്റ്യാനോയെയും ലിവര്‍പൂള്‍ താരം വാന്‍ ഡെക്കിനെയും മറികടന്നാണ് അര്‍ജന്റീന-ബാഴ്‌സ ഇതിഹാസമായ മെസ്സി ബലോങ് ദോര്‍ സ്വന്തമാക്കിയത്. ഇത് ആറാം തവണയാണ് മെസ്സി ബലോങ് ദോര്‍ നേടുന്നത്. ആദ്യമായാണ് ഒരു താരം ആറ് തവണ ബലോങ് ദോര്‍ നേടുന്നത്.

അഞ്ചു തവണ പുരസ്‌കാരം നേടിയ റൊണാള്‍ഡോയെ പിന്‍തള്ളിയാണ് ആറാം തവണയും മെസ്സി പുരസ്‌കാരം കരസ്ഥമാക്കി റെക്കോഡിട്ടത്. കഴിഞ്ഞ തവണത്തെ ലാലിഗയിയെും ചാംപ്യന്‍സ് ലീഗിലെയും പ്രകടനമാണ് മെസ്സിക്ക് തുണയായത്. നേരത്തെ ഫിഫാ ബെസ്റ്റ് പുരസ്‌കാരവും മെസ്സി നേടിയിരുന്നു. മല്‍സരത്തില്‍ ലിവര്‍പൂള്‍ താരം വാന്‍ ഡെക്കായിരുന്നു മെസ്സിയുടെ പ്രധാന എതിരാളി. പാരിസില്‍ നടന്ന ചടങ്ങില്‍ റൊണാള്‍ഡോ എത്തിയിരുന്നില്ല.


Tags:    

Similar News