ബ്യൂണസ് അയറിസ്: ഇന്ന് നടന്ന അന്താരാഷ്ട്ര സൗഹൃദ മല്‍സരങ്ങളില്‍ ചാംപ്യന്‍മാരായ ബ്രസീലിനെ സമനിലയില്‍ തളച്ച് നൈജീരിയ. 1-1നാണ് കോപ്പാ ചാംപ്യന്‍മാരെ ആഫ്രിക്കന്‍ കരുത്തില്‍ പിടിച്ചുകെട്ടിയത്. ഇക്വ ഡോറിനെതിരേ തകർപ്പൻ ജയമാ അർജൻ്റീന നേടിയത്.
ആദ്യ മൽസരത്തിലെ 35ാം മിനിറ്റില്‍ ആറിബോയിലൂടെ നൈജീരിയ ലീഡ് നേടി. തുടര്‍ന്ന് 48ാം മിനിറ്റില്‍ കാസിമിറോയിലൂടെ ബ്രസീല്‍ സമനില പിടിച്ചു. പിന്നീട് കിടഞ്ഞ പരിശ്രമിച്ചെങ്കിലും ആഫ്രിക്കന്‍ ഡിഫന്‍സിന് മുന്നില്‍ മഞ്ഞപ്പട തകരുകയായിരുന്നു. അവസാനം കഴിഞ്ഞ നാല് മല്‍സരങ്ങളില്‍ ഒന്നില്‍പ്പോലും ബ്രസീലിന് ജയം കണ്ടെത്താനായിട്ടില്ല. 12ാം മിനിറ്റില്‍ സൂപ്പര്‍ താരം നെയ്മര്‍ പരിക്കേറ്റ് പുറത്തായിരുന്നു.
ഇക്വഡോറിനെതിരായ മല്‍സരത്തില്‍ അര്‍ജന്റീന ഒന്നിനെതിരേ ആറുഗോളിന്റെ ജയം സ്വന്തമാക്കി. ഇരുപകുതിയിലുമായി മൂന്ന് ഗോള്‍ വീതം അടിച്ചാണ് അര്‍ജന്റീന ഇക്വഡോറിനെ തോല്‍പ്പിച്ചത്. അര്‍ജന്റീനയ്ക്കായി അലാരിയോ, പരെഡെസ്, പെസെല്ല, ഡൊമിംഗെസ്, ഒകാബോസ് എന്നിവരാണ് ഗോള്‍ നേടിയത്. എസ്പിനോസയുടെ ഓണ്‍ഗോളും അര്‍ജന്റീനയ്ക്ക് സ്വന്തമായി.