ഐപിഎല്‍; രാജസ്ഥാന് ലക്ഷ്യം 148 റണ്‍സ്; ഉനാട്കട്ടിന് മൂന്ന് വിക്കറ്റ്

ഇതിനിടെ പിടിച്ചു നിന്നത് ക്യാപ്റ്റന്‍ ഋഷഭ് പന്ത് (32 പന്തില്‍ 51) മാത്രം.

Update: 2021-04-15 16:00 GMT


മുംബൈ:ഐപിഎല്ലില്‍ ജയദേവ് ഉനാട്കട്ടിന്റെ മൂന്ന് വിക്കറ്റിന്റെ ചുവട് പിടിച്ച് ഡല്‍ഹി ക്യാപിറ്റല്‍സിനെ 147 റണ്‍സിലൊതുക്കി രാജസ്ഥാന്‍ റോയല്‍സ്. കരുത്തരായ ഡല്‍ഹി ബാറ്റിങ് നിരയെ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍് 147 റണ്‍സിന് പിടിച്ചുകെട്ടാന്‍ റോയല്‍സ് ബൗളിങ് നിരയ്ക്കായി. ടോസ് ലഭിച്ച രാജസ്ഥാന്‍ ഡല്‍ഹിയെ ബാറ്റിങിനയക്കുകയായിരുന്നു. 37 റണ്‍സെടുക്കുന്നതിനിടെ ഡല്‍ഹിക്ക് നഷ്ടപ്പെട്ടത് നാല് വിക്കറ്റുകള്‍. പൃഥ്വി ഷാ(2), ധവാന്‍ (9),രഹാനെ (8), സ്റ്റോണിസ് (0) എന്നിവരെയാണ് ഡല്‍ഹിക്ക് പെട്ടെന്ന് നഷ്ടമായത്. ഇതിനിടെ പിടിച്ചു നിന്നത് ക്യാപ്റ്റന്‍ ഋഷഭ് പന്ത് (32 പന്തില്‍ 51) മാത്രം. ആദ്യത്തെ മൂന്ന് വിക്കറ്റും ഉനാട്കട്ടിന് ലഭിച്ചു. പന്തിന് പിന്‍തുണ നല്‍കാന്‍ ശ്രമിച്ച ലലിത് യാദവ് (20), ടോം കറന്‍ (21) എന്നിവര്‍ക്കും കാര്യമായ പ്രകടനം നടത്താനായില്ല. മുസ്തഫിസുര്‍ റോയല്‍സിനായി രണ്ട് വിക്കറ്റ് നേടി.




Tags:    

Similar News