ഈഡനില്‍ സൂര്യകുമാര്‍ വെടിക്കെട്ട്; വിന്‍ഡീസിന് ലക്ഷ്യം 185 റണ്‍സ്

നാലാമനായി ഇറങ്ങിയ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ ഏഴ് റണ്‍സെടുത്ത് പുറത്തായി.

Update: 2022-02-20 15:32 GMT


കൊല്‍ക്കത്ത: വെസ്റ്റ്ഇന്‍ഡീസിനെതിരായ അവസാന ട്വന്റിയില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 184 റണ്‍സ് നേടി.ടോസ് ലഭിച്ച സന്ദര്‍ശകര്‍ ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ നാല് വിക്കറ്റിന് 93 എന്ന നിലയില്‍ തകരുകയായിരുന്ന ഇന്ത്യയെ രക്ഷിച്ചത് സൂര്യകുമാര്‍ യാദവും വെങ്കിടേഷ് അയ്യരും ചേര്‍ന്നാണ്. 31 പന്തിലാണ് സൂര്യകുമാര്‍ യാദവ് 65 റണ്‍സ് നേടിയത്.ഏഴ് സിക്‌സാണ് താരം പറത്തിയത്. 19 പന്തിലാണ് വെങ്കിടേഷ് അയ്യര്‍ പുറത്താവാതെ 35 റണ്‍സ് നേടിയത്.


ഓപ്പണിങില്‍ ഇറങ്ങിയ ഗെയ്ക്ക്‌വാദ് നാല് റണ്‍സെടുത്ത് പുറത്തായി. ഇഷാന്‍ കിഷന്‍ 34 ഉം ശ്രേയസ് അയ്യര്‍ 25 ഉം റണ്‍സെടുത്തു. നാലാമനായി ഇറങ്ങിയ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ ഏഴ് റണ്‍സെടുത്ത് പുറത്തായി.




Tags:    

Similar News