സൗദിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ട മലയാളിയുടെ മൃതദേഹം കബറടക്കി

ഹായിലില്‍ നിന്നും നൂറ്റമ്പത് കിലോ മീറ്റര്‍ അകലെയുള്ള അജ്ഫറില്‍ ഇരുപത് വര്‍ഷത്തോളമായി ജോലി നോക്കി വരുന്ന അന്‍സാരി രണ്ടാഴ്ച മുന്‍പാണ് അവധി കഴിഞ്ഞു മടങ്ങിയെത്തിയത്.

Update: 2020-03-28 05:14 GMT

റിയാദ്: സൗദി അറേബ്യയിലെ അജ്ഫറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ട മലയാളിയുടെ മൃതദേഹം കബറടക്കി. കോട്ടയം ചങ്ങനാശേരി ഫാത്തിമാപുരം കാനു പറമ്പില്‍ പരേതനായ ശാഹുല്‍ ഹമീദ് സുബൈദ ബീവി ദമ്പതികളുടെ മകന്‍ മുഹമ്മദ് അന്‍സാരി (49)ന്റെ മൃതദേഹമാണ് ഇന്നലെ അസര്‍ നമസ്‌ക്കാരനന്തരം അജ്ഫര്‍ ഖബര്‍സ്ഥാനില്‍ അടക്കം ചെയ്തത്.

ഹായിലില്‍ നിന്നും നൂറ്റമ്പത് കിലോ മീറ്റര്‍ അകലെയുള്ള അജ്ഫറില്‍ ഇരുപത് വര്‍ഷത്തോളമായി ജോലി നോക്കി വരുന്ന അന്‍സാരി രണ്ടാഴ്ച മുന്‍പാണ് അവധി കഴിഞ്ഞു മടങ്ങിയെത്തിയത്.

ഭാര്യ: ബീന. മക്കള്‍: മുഹമ്മദ് സാഹില്‍, ഫിദ. ഇന്ത്യന്‍ സോഷ്യല്‍ ഫോറം  പ്രവര്‍ത്തകരായ ഷമീം ശിവപുരം, നൗഷാദ്, സാമൂഹ്യ പ്രവര്‍ത്തകരായ ചാന്‍സ് റഹ്മാന്‍, ജവാദ് എന്നിവര്‍ നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി. 

Tags:    

Similar News