മസ്‌കത്തില്‍ രാത്രി നിര്‍മാണ പ്രവൃത്തികള്‍ അനുവദിക്കില്ലെന്ന് നഗരസഭ

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നഗരസഭാ നിയമത്തിന്റെ ലംഘനമാണിത്. ചില കരാറുകാര്‍ നിയമം ലംഘിച്ച് അനുവദനീയമായ സമയം കഴിഞ്ഞും നിര്‍മാണ ജോലികള്‍ നടത്തുന്നത് ശ്രദ്ധയില്‍ പെട്ടതിെന്റ അടിസ്ഥാനത്തിലാണ് നടപടിയെന്ന് നഗരസഭാ വക്താവ് അറിയിച്ചു.

Update: 2019-01-18 05:01 GMT

മസ്‌കത്ത്: നിര്‍മാണ ജോലികള്‍ രാത്രി സമയങ്ങളില്‍ അനുവദനീയമല്ലെന്ന് മസ്‌കത്ത് നഗരസഭ മുന്നറിയിപ്പ് നല്‍കി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നഗരസഭാ നിയമത്തിന്റെ ലംഘനമാണിത്. ചില കരാറുകാര്‍ നിയമം ലംഘിച്ച് അനുവദനീയമായ സമയം കഴിഞ്ഞും നിര്‍മാണ ജോലികള്‍ നടത്തുന്നത് ശ്രദ്ധയില്‍ പെട്ടതിെന്റ അടിസ്ഥാനത്തിലാണ് നടപടിയെന്ന് നഗരസഭാ വക്താവ് അറിയിച്ചു.

നഗരസഭയില്‍ നിന്നുള്ള മുന്‍കൂര്‍ അനുമതിയില്ലാതെ സൂര്യാസ്തമയം മുതല്‍ സൂര്യോദയം വരെയുള്ള സമയത്ത് നിര്‍മാണ ജോലികള്‍ പാടില്ലെന്നാണ് 1992ലെ നഗരസഭ നിയമത്തിന്റെ 104ാം വകുപ്പ് നിഷ്‌കര്‍ഷിക്കുന്നത്. കെട്ടിടം നിര്‍മിക്കുമ്പോഴും പൊളിക്കുമ്പോഴുമെല്ലാം സമീപവാസികളുടെ സുരക്ഷയും ജീവനക്കാരുടെയും സ്വത്തുക്കളുടെയും സംരക്ഷണവും ഉറപ്പാക്കാന്‍ മതിയായ മുന്‍കരുതല്‍ നടപടികള്‍ എടുക്കണമെന്ന് നിയമത്തിന്റെ 105ാം വകുപ്പും നിഷ്‌കര്‍ഷിക്കുന്നു. നിയമം ലംഘിക്കുന്ന കരാറുകാരില്‍ നിന്നു പിഴ ചുമത്തുകയും തൊഴിലനുമതി റദ്ദാക്കുകയും ചെയ്യുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ്.

ശബ്ദ മലിനീകരണം ഉണ്ടാക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ അനുമതിയില്ലാതെ രാത്രികളിലും നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്നത് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് താക്കീത് നല്‍കുന്നതെന്ന് നഗരസഭാ വക്താവ് പറഞ്ഞു.

നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ റോയല്‍ ഒമാന്‍ പൊലിസിലോ പബഌക് പ്രോസിക്യൂഷനിലോ നഗരസഭാ ഹോട്‌ലൈനിലോ പരാതി നല്‍കാമെന്നും അധികൃതര്‍ അറിയിച്ചു. 

Tags:    

Similar News