അബൂദബിയില്‍ മരുമകളുടെ മര്‍ദ്ദനത്തില്‍ മലയാളി വയോധിക മരിച്ചു

ആലുവ കുറ്റിക്കാട്ടുകര സ്വദേശി റൂബി മുഹമ്മദ് (63) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

Update: 2022-04-05 12:09 GMT

അബൂദബി: കുടുംബവഴക്കിനിടെ നവവധുവായ മരുമകളുടെ മര്‍ദ്ദനമേറ്റ് മലയാളി വയോധിക മരിച്ചു. മരുമകളെ പോലിസ് കസ്റ്റഡിയിലെടുത്തു. ആലുവ കുറ്റിക്കാട്ടുകര സ്വദേശി റൂബി മുഹമ്മദ് (63) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

കേസില്‍ റൂബിയുടെ മകന്‍ സഞ്ജു മുഹമ്മദിന്റെ ഭാര്യ ഷജനയെ പോലിസ് കസ്റ്റഡിയിലെടുത്തു. യുഎഇസൗദി ബോര്‍ഡറിലെ ഗയാത്തിയിലാണ് സംഭവം. വാക്ക് തര്‍ക്കത്തിനിടെ സഞ്ജുവിന്റെ ഭാര്യ ഷജന റൂബിയെ പിടിച്ചു തള്ളുകയും ഭിത്തിയില്‍ തല ഇടിച്ചു വീണ് തല്‍ക്ഷണം മരിക്കുകയുമായിരുന്നു. ഗയാത്തി അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് ജീവനക്കാരനാണ് സഞ്ജു.

റൂബിയും ഷജനയും അടുത്തിടെയാണ് സന്ദര്‍ശകവിസയില്‍ അബൂദബിയില്‍ എത്തിയത്്.

മരിച്ച റൂബിയുടെ മകന്‍ സഞ്ജു മുഹമ്മദ് കഴിഞ്ഞ ജനുവരിയിലാണ് കോട്ടയം പൊന്‍കുന്നം സ്വദേശിനി ഷജനയെ വിവാഹം കഴിച്ചത്.രണ്ട് ദിവസമായി ഉമ്മയുമായി ചെറിയ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായും തിങ്കളാഴ്ച രാത്രി പ്രശ്‌നം രൂക്ഷമായതായും സഞ്ജു പറഞ്ഞു. ഷജനയെ തിങ്കളാഴ്ച രാത്രി തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. റൂബിയുടെ മൃതദേഹം ബദാസായിദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ്.

Tags:    

Similar News