ഇന്ത്യ-മ്യാന്‍മര്‍ ബസ് സര്‍വീസ് ഏപ്രില്‍ ഏഴിന് ആരംഭിക്കും

579 കിലോമീറ്റര്‍ ദൂരമാണ് ബസ് പിന്നിടുക. ആദ്യഘട്ടത്തില്‍ ആഴ്ചയില്‍ മൂന്നു ദിവസമായിരിക്കും സര്‍വീസ് ഉണ്ടാകുക. പിന്നീട് ദിവസേന സര്‍വീസ് നടത്താനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Update: 2020-02-22 09:29 GMT

ന്യൂഡല്‍ഹി: ഇന്ത്യയ്ക്കും മ്യാന്‍മറിനുമിടയില്‍ ബസ് സര്‍വീസ് വരുന്നു. ഏപ്രില്‍ ഏഴിന് ആദ്യ സര്‍വ്വീസ് തുടങ്ങും. വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരിലെ ഇംഫാലില്‍ നിന്നും മ്യാന്‍മറിലെ മന്‍ഡലായിലേക്കാണ് ബസ് റൂട്ട് വരുന്നത്.

579 കിലോമീറ്റര്‍ ദൂരമാണ് ബസ് പിന്നിടുക. ആദ്യഘട്ടത്തില്‍ ആഴ്ചയില്‍ മൂന്നു ദിവസമായിരിക്കും സര്‍വീസ് ഉണ്ടാകുക. പിന്നീട് ദിവസേന സര്‍വീസ് നടത്താനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ബസ് സര്‍വീസ് തുടങ്ങുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ദൃഢമാകുമെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി ബിരെന്‍ സിങ് പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം ടൂറിസം എന്നീ മേഖലകളില്‍ ഈ സര്‍വീസ് ഉപകാരപ്രദമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഉഡാന്‍ പദ്ധതിയുടെ (ഉഡേ ദേശ് കാ ആം നാഗരിക്) ഭാഗമായി മണിപ്പൂരില്‍ നിന്നും മ്യാന്‍മറിലേക്ക് ഒരു വിമാന സര്‍വീസും തുടങ്ങുന്നുണ്ട്.

അതേസമയം ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നമുള്ള ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള നീക്കത്തിലാണ് മ്യാന്‍മര്‍ സര്‍ക്കാര്‍. ഇതിനായി വിസ ഓണ്‍ അറൈവല്‍ സ്‌കീം ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ മിനിസ്ട്രി ഓഫ് ഹോട്ടല്‍സ് ആന്‍ഡ് ടൂറിസം നേരത്തെ നീക്കം നടത്തിയിരുന്നു.

Tags:    

Similar News