സഹോദരന് വാട്‌സ്ആപ് സന്ദേശമയച്ച് പുഴയില്‍ ചാടിയ നവവരന്റെ മൃതദേഹം കണ്ടെത്തി

താന്‍ പുഴയില്‍ ചാടി ആത്മഹത്യ ചെയ്യുകയാണെന്ന് വാട്‌സ് ആപില്‍ സന്ദേശമയച്ച ശേഷമാണ് സംഭവം

Update: 2019-02-07 06:51 GMT

മയ്യില്‍: സഹോദരന് വാട്‌സ്ആപില്‍ സന്ദേശമയച്ച് പുഴയില്‍ ചാടിയ നവവരന്റെ മൃതദേഹം തിരച്ചിലിനൊടുവില്‍ കണ്ടെത്തി. മുല്ലക്കൊടി നണിച്ചേരിക്കടവ് പാലത്തില്‍ നിന്നു പുഴയിലേക്ക് ചാടിയ വി കെ സാബിറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നണിച്ചേരിക്കടവിനു സമീപത്തെ കോള്‍ തുരുത്തിയിലാണ് മൃതദേഹം പൊങ്ങിയത്. ചൊവ്വാഴ്ച രാത്രി 9.30ഒാടെയാണ് ബൈക്കിലെത്തിയ യുവാവ് പാലത്തിനു മുകളില്‍ നിന്ന് താഴേക്ക് ചാടിയത്. താന്‍ പുഴയില്‍ ചാടി ആത്മഹത്യ ചെയ്യുകയാണെന്ന് വാട്‌സ് ആപില്‍ സന്ദേശമയച്ച ശേഷമാണ് സംഭവം. സാബിറിനു കുടുംബ പ്രശ്‌നമുള്ളതായി പോലിസ് പറഞ്ഞു. സാബിറിന്റെ ബൈക്ക് പാലത്തിനു സമീപത്തുനിന്ന് കണ്ടെത്തിയിരുന്നു. തളിപ്പറമ്പ് ഡിവൈഎസ്പി പി കെ സുധാകരന്‍, സിഐ കെ ജെ വിനോയി, എസ്‌ഐ കെ ദിനേശന്‍, ഫയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ ഓഫിസര്‍ കെ പി ബാലകൃഷ്ണന്‍ എന്നിവരാണ് തിരച്ചിലിന് നേതൃത്വം നല്‍കിയത്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.




Tags:    

Similar News