കണ്ണൂരിൽ 3 പേര്‍ക്കെതിരേ കൂടി യുഎപിഎ ; പേരാവൂരില്‍ മാവോവാദി സംഘമെത്തിയെന്ന് പോലിസ്
ആയുധധാരികളായ ഇവര്‍ മാവോവാദ അനുകൂല മുദ്രാവാക്യം മുഴക്കിയതായി പ്രദേശവാസികള്‍ അറിയിച്ചു. ഈ സാഹചര്യത്തിലാണ് യുഎപിഎ ചുമത്തി കേസെടുത്തതെന്നാണ് പോലിസ് വാദം.
കണ്ണൂര്‍: പേരാവൂര്‍ കോളയാട് ചേക്കേരി കോളനിയില്‍ മൂന്നംഗ മാവോവാദി സംഘമെത്തിയെന്ന് പോലിസ്. സിപിഐ മാവോയിസ്റ്റ് നേതാവ് സുന്ദരിയും പ്രദേശവാസികള്‍ക്ക് കണ്ടാലറിയാവുന്ന മറ്റ് രണ്ട് പുരുഷന്‍മാരും എത്തിയെന്നാണ് പോലിസ് പറയുന്നത്. ഡിസംബര്‍ രണ്ടിന് എത്തിയ ഇവര്‍ കോളനിയില്‍ സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്‌തെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
ആയുധധാരികളായ ഇവര്‍ മാവോവാദ അനുകൂല മുദ്രാവാക്യം മുഴക്കിയതായി പ്രദേശവാസികള്‍ അറിയിച്ചു. ഈ സാഹചര്യത്തിലാണ് യുഎപിഎ ചുമത്തി കേസെടുത്തതെന്നാണ് പോലിസ് വാദം. മാവോവാദി നേതാവ് സുന്ദരിയുടെ സാന്നിധ്യം അനുമാനിക്കുന്ന പോലിസിന് മറ്റ് രണ്ടുപേരെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇവര്‍ ആരെന്നോ പശ്ചാത്തലമെന്തെന്നോ ഉള്ള സൂചനകളുമില്ല. ഇവരെ വീണ്ടും കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞതായി പോലിസ് വ്യക്തമാക്കുന്നു.
മൂന്നംഗ സംഘം എത്തിയെന്ന വിവരത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് പോലിസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പേരാവൂര്‍ മാവോവാദി സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മേഖലയാണ്.