തീവണ്ടി യാത്രക്കാരില്‍ നിന്നും ഒരു ലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്ന നാലംഗ സംഘം പിടിയില്‍

പുത്തന്‍കുരിശ് മോനിപ്പിള്ളി സ്വദേശികളായ അഭിഷേക് (18), അരുണ്‍ (18), മലപ്പുറം സ്വദേശി അലി സിദ്ദിഖ് (25), കോട്ടയം അമന്നൂര്‍ സ്വദേശി ഹാരിഷ് (20) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 10ന് രാത്രി തിരുവനന്തപുരത്ത് നിന്നും മംഗലാപുരത്തേക്ക് പോയ അന്ത്യോദയ എക്‌സ്പ്രസിലെ യാത്രക്കാരേയാണ് നാലംഗ സംഘം കവര്‍ച്ച ചെയ്തത്

Update: 2019-10-14 03:54 GMT

കൊച്ചി: തീവണ്ടി യാത്രക്കാരില്‍ നിന്നും 11 മൊബൈല്‍ ഫോണുകളും ടാബും പവര്‍ബാങ്കും മോഷ്ടിച്ച നാലംഗ സംഘത്തെ ആലുവ ആര്‍പിഎഫ് സംഘം അറസ്റ്റ് ചെയ്തു. പുത്തന്‍കുരിശ് മോനിപ്പിള്ളി സ്വദേശികളായ അഭിഷേക് (18), അരുണ്‍ (18), മലപ്പുറം സ്വദേശി അലി സിദ്ദിഖ് (25), കോട്ടയം അമന്നൂര്‍ സ്വദേശി ഹാരിഷ് (20) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 10ന് രാത്രി തിരുവനന്തപുരത്ത് നിന്നും മംഗലാപുരത്തേക്ക് പോയ അന്ത്യോദയ എക്‌സ്പ്രസിലെ യാത്രക്കാരേയാണ് നാലംഗ സംഘം കവര്‍ച്ച ചെയ്തത്.

യാത്രക്കാര്‍ രാത്രി ഉറങ്ങുന്നതിനിടയില്‍ കവര്‍ച്ച നടത്തിയ പ്രതികള്‍ ഇരിങ്ങാലക്കുടയില്‍ ഇറങ്ങുകയും ചെയ്തു. ഇതിനിടയില്‍ ഉറക്കമുണര്‍ന്ന യാത്രക്കാരന്‍ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതറിഞ്ഞതിനെ തുടര്‍ന്ന് തൃശൂര്‍ റെയില്‍വേ പോലീസ് സ്റ്റേഷനില്‍ റിപോര്‍ട്ട് ചെയ്തു. തുടര്‍ന്ന് ആലുവ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ നതൃത്വത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെ ഇന്നലെ പുലര്‍ച്ചെ ഇരിങ്ങാലക്കുട സ്റ്റേഷന്‍ പരിസരത്ത് നിന്നും പ്രതികള്‍ പിടിയിലായി. ഇവരില്‍ നിന്നും കവര്‍ച്ച ചെയ്ത ഫോണുകളും ടാബുമെല്ലാം കണ്ടെടുത്തു. ഒരു ലക്ഷത്തിലേറെ രൂപയുടെ സാധനങ്ങളാണ് പ്രതികള്‍ കവര്‍ച്ച ചെയ്തത്. പ്രതികളെ പിന്നീട് തൃശൂര്‍ റെയില്‍വേ പോലിസിന് കൈമാറി. 

Tags:    

Similar News