തന്നെ പുറത്താക്കണമെന്ന് സഭ നേരത്തെ തീരുമാനിച്ചിരുന്നു: സിസ്റ്റര്‍ ലൂസി കളപ്പുര

2018 സെപ്തംബറില്‍ വഞ്ചിസ്‌ക്വയറില്‍ വച്ച് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട അന്ന് മുതല്‍ പുറത്താക്കല്‍ തീരുമാനം എടുത്തിട്ടുണ്ടെന്ന് പകല്‍ പോലെ വ്യക്തമാണ്.

Update: 2019-10-17 06:16 GMT

കൊച്ചി: വത്തിക്കാനില്‍ നിന്ന് തിരിച്ചടി പ്രതീക്ഷിച്ചതാണെന്നും തന്നെ പുറത്താക്കണമെന്ന് സഭ നേരത്തെ തീരുമാനിച്ചിരുന്നുവെന്നും സിസ്റ്റര്‍ ലൂസി കളപ്പുര. പുറത്താക്കണമെന്ന് എഫ്‌സിസി നേരത്തേ തീരുമാനിച്ചിരുന്നു. കഴിഞ്ഞ സെപ്തംബറില്‍ തന്നെ തനിക്കെതിരേയുള്ള നടപടി നിശ്ചയിച്ചെന്നും സിസ്റ്റര്‍ ലൂസി തൻറെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

2018 സെപ്തംബറില്‍ വഞ്ചിസ്‌ക്വയറില്‍ വച്ച് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട അന്ന് മുതല്‍ പുറത്താക്കല്‍ തീരുമാനം എടുത്തിട്ടുണ്ടെന്ന്
പകല്‍ പോലെ വ്യക്തമാണ്. 2019 ജനുവരി 1 മുതൽ നിങ്ങൾ എനിക്കെതിരേ എടുത്ത നടപടി ക്രമങ്ങളിൽ പാലിച്ചതും ഈ സമയക്രമം മാത്രമേയുള്ളുവെന്ന് വ്യക്തമായി മനസ്സിലാക്കുന്നുവെന്നും സിസ്റ്റര്‍ പറഞ്ഞു.

ഇത്തരത്തില്‍ അധികാരികളുടെ ഇഷ്ടക്കേടിന് ഇരകളായവര്‍ക്കും ഇനി ആകുന്നവര്‍ക്കും ഇപ്പോള്‍ എന്നെപോലെ ഇരകളായികൊണ്ടിരിക്കുന്നവര്‍ക്കും വേണ്ടി നീതിക്കായുള്ള പോരാട്ടം തുടരുമെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News