രാജമല ദുരന്തത്തില്‍ വനംവകുപ്പിന്റെ ആറ് ജീവനക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മന്ത്രി കെ രാജു

ഇവരുടെ കുടുംബങ്ങള്‍ക്ക് വകുപ്പിന്റെ ഭാഗത്തുനിന്നും സാധ്യമായ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ എത്രപേര്‍ രക്ഷപ്പട്ടിട്ടുണ്ടെന്ന് വ്യക്തമല്ല.

Update: 2020-08-09 09:36 GMT

ഇടുക്കി: മൂന്നാര്‍ രാജമല പെട്ടിമുടി അപകടത്തില്‍ ഒരു വനിത ഉള്‍പ്പെടെ വനംവകുപ്പിലെ 6 താല്‍ക്കാലിക ജീവനക്കാരും ഉള്‍പ്പെട്ടതായി വനം മന്ത്രി കെരാജു. ഇവരുടെ കുടുംബങ്ങള്‍ക്ക് വകുപ്പിന്റെ ഭാഗത്തുനിന്നും സാധ്യമായ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ എത്രപേര്‍ രക്ഷപ്പട്ടിട്ടുണ്ടെന്ന് വ്യക്തമല്ല.

ദുരന്തബാധിതര്‍ക്ക് പ്രാഥമിക ധനസഹായമായിട്ടാണ് സര്‍ക്കാര്‍ 5 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളത്. ഇവരുടെ പുനരധിവാസം, കുട്ടികളുടെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള കൂടുതല്‍ സഹായങ്ങള്‍ മന്ത്രിസഭ കൂടി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. ദുരന്തമേഖലയായ പെട്ടിമുടിയിലെത്തിയ മന്ത്രി മൂന്നാര്‍ ഐബിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. 

Tags:    

Similar News