ഉത്തരക്കടലാസുകൾ മോഷ്ടിച്ചതാണെന്ന് ശിവരഞ്ജിത്ത് സമ്മതിച്ചു

പോലിസ് കസ്റ്റഡിയിലുള്ള ശിവരഞ്ജിത്ത് ചോദ്യം ചെയ്യലിലാണ് ഇക്കാര്യം സമ്മതിച്ചത്. ഉത്തരക്കടലാസിന്റെ കെട്ടുകൾ കോളജിൽ ഇറക്കി വച്ചപ്പോഴാണ് മോഷ്ടിച്ചത്. തെളിവെടുപ്പിനിടെ ഈ സ്ഥലം അന്വേഷണ സംഘത്തിന് കാട്ടിക്കൊടുത്തിരുന്നു.

Update: 2019-07-27 06:48 GMT

തിരുവനന്തപുരം: ഉത്തരക്കടലാസുകൾ മോഷ്ടിച്ചതാണെന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസിലെ മുഖ്യപ്രതി ശിവരഞ്ജിത്ത്. പോലിസ് കസ്റ്റഡിയിലുള്ള ശിവരഞ്ജിത്ത് ചോദ്യം ചെയ്യലിലാണ് ഇക്കാര്യം സമ്മതിച്ചത്. ഉത്തരക്കടലാസിന്റെ കെട്ടുകൾ കോളജിൽ ഇറക്കി വച്ചപ്പോഴാണ് മോഷ്ടിച്ചത്. തെളിവെടുപ്പിനിടെ ഈ സ്ഥലം അന്വേഷണ സംഘത്തിന് കാട്ടിക്കൊടുത്തിരുന്നു.

യൂണിവേഴ്സിറ്റി ഉത്തരക്കടലാസുകളും ഫിസിക്കല്‍ എജുക്കേഷന്‍ ‍ഡയറക്ടറുടെ സീലും ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് വേണ്ടിയാണ് ഇയാളെ ഇന്നല കസ്റ്റഡിയില്‍ വാങ്ങിയത്. ഇയാള്‍ക്കെതിരെ വ്യാജരേഖ ചമച്ചതിനും മോഷണത്തിനും കേസെടുത്തിരുന്നു. രണ്ടു ദിവസമാണ് കസ്റ്റഡി കാലാവധി. 

Tags:    

Similar News