പെണ്‍കുട്ടിയെ കൂട്ടമായി മാനഭംഗപ്പെടുത്തിയ കേസ്: ഒരാള്‍ കൂടി പിടിയില്‍

ഉത്തര്‍പ്രദേശ് സ്വദേശിയായ ഹരൂണ്‍ ഖാനെയാണ് കൊച്ചി സിറ്റി പോലീസ് സംഘം പിടികൂടിയത്. ഹിമാചല്‍പ്രദേശില്‍ എത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെ കൊച്ചിയുടെ വിവിധ പ്രദേശങ്ങളില്‍വെച്ച് പീഡിപ്പിച്ച കേസില്‍ നേരത്തെ മൂന്ന് പേര്‍ അറസ്റ്റിലായിരുന്നു. ഉത്തര്‍പ്രദേശ് റാംപുര്‍ സിറ്റി സ്വദേശികളായ ഹനീഫ് (28), ഫര്‍ഹാദ് ഖാന്‍ (29), ഹാനുപുര സ്വദേശി ഷാഹിദ്(24) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്

Update: 2020-09-10 16:29 GMT

കൊച്ചി: ഇതര സംസ്ഥാനക്കാരിയായ പതിനാലു വയസുള്ള പെണ്‍പുട്ടിയെ മാനഭംഗപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പോല്‌സ് പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ ഹരൂണ്‍ ഖാനെയാണ് കൊച്ചി സിറ്റി പോലീസ് സംഘം പിടികൂടിയത്. ഹിമാചല്‍പ്രദേശില്‍ എത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെ കൊച്ചിയുടെ വിവിധ പ്രദേശങ്ങളില്‍വെച്ച് പീഡിപ്പിച്ച കേസില്‍ നേരത്തെ മൂന്ന് പേര്‍ അറസ്റ്റിലായിരുന്നു. ഉത്തര്‍പ്രദേശ് റാംപുര്‍ സിറ്റി സ്വദേശികളായ ഹനീഫ് (28), ഫര്‍ഹാദ് ഖാന്‍ (29), ഹാനുപുര സ്വദേശി ഷാഹിദ്(24) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.കേസില്‍ ആകെ ആറ് പ്രതികളാണുള്ളത്.

സംഭവത്തിനു ശേഷം ഇതില്‍ മൂന്ന് പേര്‍ നാട്ടിലേക്ക് പോയതായി പോലിസ് കണ്ടെത്തിയിരുന്നു.തുടര്‍ന്ന് പോലീസ് അന്വേഷണം ഉത്തര്‍പ്രദേശിലേക്ക് വ്യാപിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി പോലീസ് സംഘം ഉത്തര്‍പ്രദേശില്‍ എത്തി അവിടത്തെ പോലീസിന്റെ സഹായത്തോടെ പ്രതികള്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും ഇവിടെ നിന്ന് പ്രതി ജോലി തേടി ഹിമാചല്‍പ്രദേശിലേക്ക് കടന്നിരുന്നു.തുടര്‍ന്ന് ഹിമാചല്‍പ്രദേശ് പോലീസിന്റെ സഹായത്തോടെ കൊച്ചി സിറ്റി പോലീസ് സംഘം അവിടെയെത്തി പ്രതിയെ പിടികൂടുകയായിരുന്നു. എസിപി കെ. ലാല്‍ജിയുടെ നേതൃത്വത്തിലാണ് കേസില്‍ അന്വേഷണം നടക്കുന്നത്..

മാര്‍ച്ച് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. മഞ്ഞുമ്മല്‍, കുന്നുംപുറം, ഇടപ്പള്ളി എന്നിവിടങ്ങളില്‍വച്ച് പലതവണകളായി പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കുകയായിരുന്നു. സ്‌കൂള്‍ അധികൃതരുടെ കൗണ്‍സലിങ്ങിനിടെയാണ് മാനഭംഗത്തിനിരയായ കാര്യം കുട്ടി വെളിപ്പെടുത്തിയതും പോലിസില്‍ പരാതി നല്‍കിയതും.   

Tags:    

Similar News