കണ്ണൂരിലെ ഒന്നര വയസുകാരന്റെ മരണം കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യ പ്രണവ് ദമ്പതികളുടെ മകന്‍ വിയാന്റെ മൃതദേഹമാണ് തയ്യില്‍ കടപ്പുറത്ത് ഇന്നലെ കണ്ടെത്തിയത്. പുലര്‍ച്ചെ 6.20 നാണ് കുഞ്ഞിനെ കാണാനില്ലെന്ന് മനസ്സിലായത്.

Update: 2020-02-18 08:07 GMT

കണ്ണൂര്‍: തയ്യിലില്‍ ഒന്നര വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം. കുഞ്ഞിന്റെ തലക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഒന്നരവയസ്സുകാരനെ കൊലപ്പെടുത്തിയശേഷം കടലിലെ ഭിത്തികള്‍ക്കിടയില്‍ തള്ളിയെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നതെന്ന് പോലിസ് പറഞ്ഞു.

കുഞ്ഞിന്റെ മൂര്‍ദ്ധാവില്‍ ക്ഷതമേറ്റിട്ടുണ്ട്. ഇത് മരണകാരണമാകുന്നതാണെന്നാണ് റിപ്പോര്‍ട്ട്. തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യ പ്രണവ് ദമ്പതികളുടെ മകന്‍ വിയാന്റെ മൃതദേഹമാണ് തയ്യില്‍ കടപ്പുറത്ത് ഇന്നലെ കണ്ടെത്തിയത്. പുലര്‍ച്ചെ 6.20 നാണ് കുഞ്ഞിനെ കാണാനില്ലെന്ന് മനസ്സിലായത്. ഉറക്കിക്കിടത്തിയ കുഞ്ഞിനെ കാണാതായെന്ന് ചൂണ്ടിക്കാട്ടി പിതാവ് പ്രണവ് പോലിസില്‍ പരാതി നല്‍കി. തുടര്‍ന്ന്, നടത്തിയ തിരച്ചിലിലാണ് കുഞ്ഞിന്റെ മൃതദേഹം കടപ്പുറത്തെ കരിങ്കല്‍ ഭിത്തികള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയത്. സംഭവത്തില്‍ കുഞ്ഞിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യുന്നത് വരികയാണ്.സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് കുഞ്ഞിന്റെ അമ്മയുടെ ബന്ധു രംഗത്തെത്തിയിരുന്നു. കുഞ്ഞിന്റെ പിതാവാണ് കൊലപ്പെടുത്തിയതെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞിരുന്നെങ്കിലും പോലിസ് സ്ഥിരീകരിച്ചിട്ടില്ല.

കുഞ്ഞിനെ കാണാതായ സമയത്ത് മാതാപിതാക്കള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ പോലിസ് ഫോറന്‍സിക് പരിശോധനക്ക് അയച്ചിട്ടുണ്ട്.ഈ വസ്ത്രത്തില്‍ കടല്‍ വെള്ളത്തിന്റെ അംശം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പോലിസ് നിഗമനം. 


Tags:    

Similar News