പാലാരിവട്ടം മേല്‍പാലം നിര്‍മാണ അഴിമതി: ടി ഒ സൂരജിനെ ജെയിലില്‍ ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് കോടതി അനുമതി

നാളെ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ ചോദ്യം ചെയ്യാനാണ് അനുമതി നല്‍കിയിരിക്കുന്നത്. നേരത്തെ കേസില്‍ അറസ്റ്റിലായ ഇബ്രാഹിംകുഞ്ഞ്, ആര്‍ഡിഎസ് കമ്പനി എംഡി സുമിത് ഗോയല്‍,ബെന്നി പോള്‍, എം ടി തങ്കച്ചന്‍ എന്നിവരെ വിജിലന്‍സ് സംഘം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം ടി ഒ സൂരജ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയിലും മാധ്യമ പ്രവര്‍ത്തകരോടും മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു

Update: 2019-09-24 10:22 GMT

കൊച്ചി: പാലാരിവട്ടം മേല്‍പാലം നിര്‍മാണ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന പൊതുമരാമത്ത് വകുപ്പ് മുന്‍സെക്രട്ടറി ടി ഒ സൂരജിനെ ജെയിലില്‍ ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് കോടതി അനുമതി നല്‍കി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് അന്വേഷണ സംഘത്തിന് അനുമതി നല്‍കിയത്.നാളെ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ ചോദ്യം ചെയ്യാനാണ് അനുമതി നല്‍കിയിരിക്കുന്നത്. നേരത്തെ കേസില്‍ അറസ്റ്റിലായ ടി ഒ സൂരജ്, ആര്‍ഡിഎസ് കമ്പനി എംഡി സുമിത് ഗോയല്‍,ബെന്നി പോള്‍, എം ടി തങ്കച്ചന്‍ എന്നിവരെ വിജിലന്‍സ് സംഘം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം ടി ഒ സൂരജ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയിലും മാധ്യമ പ്രവര്‍ത്തകരോടും മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു.

വി കെ ഇബ്രാഹിംകുഞ്ഞിന്റെ നിര്‍ദേശപ്രകാരമാണ് കരാറുകാരന് മുന്‍കൂറായി പണം നല്‍കിയതെന്നതടക്കമുള്ള ആരോപണമാണ് ടി ഒ സൂരജ് ഉന്നയിച്ചത്.കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ പറഞ്ഞതു കൂടാതെ കോടതി വളപ്പില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോടും ഇബ്രാഹിംകുഞ്ഞിനെതിരെ സൂരജ് ആരോപണം ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് വിജിലന്‍സിന്റെ വാദം. ഈ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യാന്‍ അപേക്ഷയുമായി വിജന്‍ലസ് സംഘം കോടതിയെ സമീപിച്ചത്.

Tags:    

Similar News