ബിജെപിക്ക് നാണക്കേട്; പൊന്‍രാധാകൃഷ്ണനെ തടഞ്ഞ യതീഷ് ചന്ദ്രക്കെതിരേ നടപടിയില്ല

എസ്പി യതീഷ് ചന്ദ്രയ്ക്കെതിരെ നടപടിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. എസ്പിക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ നല്‍കിയ പരാതിയാണ് കേന്ദ്രം തള്ളിയത്.

Update: 2019-09-16 06:37 GMT

തിരുവനന്തപുരം: ശബരിമല നിലയ്ക്കലില്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ തടഞ്ഞെന്ന ആരോപണത്തില്‍ എസ്പി യതീഷ് ചന്ദ്രയ്ക്കെതിരെ നടപടിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. എസ്പിക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ നല്‍കിയ പരാതിയാണ് കേന്ദ്രം തള്ളിയത്.

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരാതി അവസാനിപ്പിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. മന്ത്രിയുടെ അകമ്പടി വാഹനങ്ങള്‍ കടത്തിവിടാന്‍ കഴിയില്ലെന്ന് കാണിച്ചാണ് എസ്പി മന്ത്രിയുമായി സംസാരിച്ചതെന്ന് പോലിസ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം നവംബര്‍ 21ന് നിലയ്ക്കലിലായിരുന്നു സംഭവം. യതീഷ് ചന്ദ്രയ്ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ നടത്തി ബിജെപി സംസ്ഥാന നേതാക്കള്‍ പ്രസ്താവന ഇറക്കിയിരുന്നു. തുടര്‍ന്ന്, യതീഷ് ചന്ദ്രയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് നേതാക്കള്‍ കേന്ദ്രത്തിന് പരാതി നല്‍കുകയായിരുന്നു.

Tags:    

Similar News