ഫോണ്‍ ചെയ്യുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീണു; യുവാവ് കിണറ്റില്‍ കഴിഞ്ഞത് രണ്ട് ദിവസം

പ്രദീപ് കിണറ്റില്‍ വീണ കാര്യം മറ്റാരും അറിയാതിരുന്നത് രക്ഷാപ്രവര്‍ത്തനം വൈകാന്‍ ഇടയാക്കി. പല തവണ പ്രദീപ് ഉച്ചത്തില്‍ വിളിച്ച് കൂവിയിരുന്നെങ്കിലും ആരും കേട്ടില്ല. രണ്ട് രാത്രിയും ഒന്നര പകലും കിണറ്റില്‍ കഴിഞ്ഞതിന് ശേഷമാണ് അദ്ദേഹത്തെ പുറത്തെത്തിച്ചത്.

Update: 2019-07-06 03:44 GMT

നെടുമങ്ങാട്: ഫോണ്‍ ചെയ്ത് കൊണ്ടിരിക്കെ അബദ്ധത്തില്‍ കിണറ്റിലേക്ക് കാല്‍വഴുതി വീണ യുവാവിനെ രണ്ട് ദിവസത്തിന് ശേഷം രക്ഷിച്ചു. കൊഞ്ചിറ നാലുമുക്ക് വിളയില്‍ പ്രദീപ് (38) ആണ് കിണറ്റില്‍ വീണത്. വീടിനോട് ചേര്‍ന്നുളള കിണറ്റിന്റെ തൂണില്‍ ചാരി നിന്നായിരുന്നു ഫോണ്‍ ചെയ്തിരുന്നത്.

പ്രദീപ് കിണറ്റില്‍ വീണ കാര്യം മറ്റാരും അറിയാതിരുന്നത് രക്ഷാപ്രവര്‍ത്തനം വൈകാന്‍ ഇടയാക്കി. പല തവണ പ്രദീപ് ഉച്ചത്തില്‍ വിളിച്ച് കൂവിയിരുന്നെങ്കിലും ആരും കേട്ടില്ല. രണ്ട് രാത്രിയും ഒന്നര പകലും കിണറ്റില്‍ കഴിഞ്ഞതിന് ശേഷമാണ് അദ്ദേഹത്തെ പുറത്തെത്തിച്ചത്.

കൈയിലുണ്ടായിരുന്ന ഫോണ്‍ വെളളത്തില്‍ വീണ് കേടായിരുന്നു. ഇതില്‍ നിന്നും ഫോണ്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വെളളിയാഴ്ച്ച ഉച്ചയ്ക്ക് കിണറിന് സമീപത്ത് കൂടെ പോയവരാണ് പ്രദീപിന്റെ ശബ്ദം കേട്ടത്. ഉടന്‍ തന്നെ നെടുമങ്ങാട് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് പ്രദീപിനെ പുറത്തെടുക്കുകയായിരുന്നു. ക്ഷീണിതനായിരുന്ന പ്രദീപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags:    

Similar News