അതിഥി തൊഴിലാളികള്‍ക്കായുള്ള തൊഴില്‍ വകുപ്പിന്റെ ആവാസ് പദ്ധതിയില്‍ 4 ലക്ഷം പേര്‍

സംസ്ഥാനത്താകെ 4,02,634 അതിഥി തൊഴിലാളികള്‍ പദ്ധതിയില്‍ അംഗങ്ങളായി കാര്‍ഡ് കൈപറ്റിയിട്ടുണ്ട്. എറണാകുളം ജില്ലയിലാണ് ഏറ്റവും കുടുതല്‍ പേര്‍ അംരങ്ങളായിട്ടുള്ളത്.82,759 പേര്‍.45,201 പേര്‍ അംഗങ്ങളായ തിരുവനന്തപുരവും 35,869പേര്‍ അംഗങ്ങളായുള്ള കോഴിക്കോടുമാണ് എറണാകുളത്തിന് പിന്നില്‍. 9,607 പേര്‍ അംഗങ്ങളായ വയനാട്ടിലാണ് ഏറ്റവും കുറവ്. അതിഥി തൊഴിലാളികളുടെ സംരക്ഷണം ഉറപ്പു വരുത്തുന്നതിനും ചൂഷണമൊഴിവാക്കുന്നതിനു മാണ് പദ്ധതി ലക്ഷ്യമിടുന്നത്. എറണാകുളത്ത് ഏറ്റവും കൂടുതല്‍ അതിഥി തൊഴിലാളികളുള്ളത് പെരുമ്പാവൂരിലാണ്. ഇവിടെ ഇതിനായി പ്രത്യേക സഹായ കേന്ദ്രവും തൊഴില്‍ വകുപ്പ് തുടങ്ങിയിട്ടുണ്ട്.

Update: 2019-08-06 10:32 GMT

കൊച്ചി: അതിഥി തൊഴിലാളികളുടെ സുരക്ഷിതത്വമുറപ്പാക്കല്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ആവാസ് പദ്ധതിയില്‍ സംസ്ഥാനത്ത് ഇന്ന് വരെ 4,02,634 പേര്‍ അംഗങ്ങളായതായി അധികൃതര്‍. എറണാകുളം ജില്ലയിലാണ് ഏറ്റവും കുടുതല്‍ പേര്‍ അംരങ്ങളായിട്ടുള്ളത്.82,759 പേര്‍.സംസ്ഥാനത്ത് വിവിധ മേഖലകളില്‍ പണിയെടുക്കുന്ന അസംഘടിതരായ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആശ്വാസമാകുന്നതിനാണ് തൊഴില്‍ വകുപ്പിന്റെ മേല്‍ നോട്ടത്തില്‍ ഇത് നടപ്പാക്കിയത് പദ്ധതിയാരംഭിച്ച് ഒന്നര വര്‍ഷം പിന്നിടുമ്പോള്‍ എറണാകുളം ജില്ലയില്‍ മാത്രം 82,759 അതിഥി തൊഴിലാളികളാണ് അംഗങ്ങളായി ചേര്‍ന്നത്. ഇതില്‍ 75300 പുരുഷന്മാരും 7433 സ്ത്രീകളും 26 ഭിന്നലിംഗക്കാരും ഉള്‍പ്പെടുന്നു. സംസ്ഥാനത്താകെ 4,02,634 അതിഥി തൊഴിലാളികള്‍ പദ്ധതിയില്‍ അംഗങ്ങളായി കാര്‍ഡ് കൈപറ്റിയിട്ടുണ്ട്. 45,201 പേര്‍ അംഗങ്ങളായ തിരുവനന്തപുരവും 35,869പേര്‍ അംഗങ്ങളായുള്ള കോഴിക്കോടുമാണ് എറണാകുളത്തിന് പിന്നില്‍. 9,607 പേര്‍ അംഗങ്ങളായ വയനാട്ടിലാണ് ഏറ്റവും കുറവ്. അതിഥി തൊഴിലാളികളുടെ സംരക്ഷണം ഉറപ്പു വരുത്തുന്നതിനും ചൂഷണമൊഴിവാക്കുന്നതിനു മാണ് പദ്ധതി ലക്ഷ്യമിടുന്നത്.

എറണാകുളത്ത് ഏറ്റവും കൂടുതല്‍ അതിഥി തൊഴിലാളികളുള്ളത് പെരുമ്പാവൂരിലാണ്. ഇവിടെ ഇതിനായി പ്രത്യേക സഹായ കേന്ദ്രവും തൊഴില്‍ വകുപ്പ് തുടങ്ങിയിട്ടുണ്ട്. ഇവിടെ നിന്ന് മാത്രം 8016 പേര്‍ പദ്ധതിയില്‍ അംഗങ്ങളായിട്ടുണ്ട്. കൂടാതെ തൊഴിലുടമകളുടെ സഹായത്തോടെ തൊഴിലിടങ്ങളില്‍ ചെന്നും തൊഴിലാളികളെ പദ്ധതിയില്‍ ചേര്‍ക്കുന്നുണ്ട്. സര്‍ക്കാര്‍ അംഗീകൃത തിരിച്ചറില്‍ രേഖകളുള്ള അതിഥി തൊഴിലാളികളെയാണ് പദ്ധതിയില്‍ ചേര്‍ത്ത് ആ വാസ് കാര്‍ഡുകള്‍ നല്‍കുന്നത്. ഈ കാര്‍ഡ് പിന്നീടുള്ള അവരുടെ വിവിധ ആവശ്യങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ രേഖയായും ഉപയോഗിക്കാം.കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ എറണാകുളം ജില്ലയക്ക് രണ്ടു സഞ്ചരിക്കുന്ന മൊബൈല്‍ യൂനിറ്റുകള്‍ അനുവദിച്ചട്ടുണ്ട്. കാര്‍ഡുടമക്ക് സര്‍ക്കാര്‍ ആസ്പത്രിയില്‍ 15000 രൂപ വരെയുള്ള സൗജന്യ ചികിത്സയും മരണപ്പെടുന്ന പക്ഷം രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. അതിഥി തൊഴിലാളികള്‍ക്കായി നടപ്പാക്കുന്ന കേരള കുടിയേറ്റ തൊഴിലാളി ക്ഷേമനിധി പദ്ധതി പ്രകാരം തൊഴിലാളികള്‍ക്കുളള ആനുകൂല്യങ്ങളിലും വന്‍വര്‍ധനവാണ് നടപ്പാക്കിയിരിക്കുന്നത്. മരണപ്പെടുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ കുടുംബത്തിന് നല്‍കിയിരുന്ന ധനസഹായം 10000 രൂപയില്‍ നിന്നും 25000 രൂപയായി വര്‍ധിപ്പിച്ചു. ജോലിക്കിടയില്‍ സംഭവിക്കുന്ന അപകടത്തിന് 50000 രൂപയില്‍ നിന്നും രണ്ടു ലക്ഷം രൂപയായും ആനുകൂല്യം ഉയര്‍ത്തി.

കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയില്‍ അംഗത്വമെടുത്തിട്ടുളളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. പദ്ധതിയംഗമല്ലാത്ത തൊഴിലാളിക്ക് കിടത്തി ചികില്‍സക്ക് വിധേയമാകുന്ന ആദ്യ അഞ്ച് ദിവസത്തേക്ക് 500 രൂപയും തുടര്‍ന്നുളള ഓരോദിവസത്തേക്കും 100 രൂപ വീതം പരമാവധി 20000 രൂപ വരെ ചികില്‍സാ സഹായമായി ലഭിക്കും. നേരത്തെ ഇത് 2000 രൂപയായിരുന്നു. സര്‍ക്കാര്‍ ആശുപത്രികളിലോ ബോര്‍ഡ് അംഗീകരിച്ച സ്വകാര്യ-സഹകരണ ആശുപത്രികളിലോ ചികില്‍സ തേടുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. പദ്ധതിയില്‍ അംഗമാകുന്ന തൊഴിലാളികള്‍ക്കുളള കുറഞ്ഞ വിരമിക്കല്‍ ആനുകൂല്യം 10000 രൂപയും കൂടിയത് 25000 വും ആയിരുന്നത് ഇപ്പോള്‍ യഥാക്രമം 25000 രൂപയും 50000 രൂപയുമായി വര്‍ധിപ്പിച്ചു. സംസ്ഥാനത്ത് വച്ച് മരണപ്പെടുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് മരണപ്പെട്ട വ്യക്തി പദ്ധതിയിലംഗമാണെങ്കിലും അല്ലെങ്കിലും ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതിനായി 50000 രൂപ വരെ ചെലവഴിക്കാന്‍ ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇതിലേക്കായി ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ക്ക് രണ്ട് ലക്ഷം രൂപയുടെ റിവോള്‍വിംഗ് ഫണ്ടും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. കഴിഞ രണ്ട് വര്‍ഷത്തിനിടെ 30 അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങള്‍ ഇത്തരത്തില്‍ അവരുടെ സ്വദേശത്ത് എത്തിച്ച് നല്‍കിയതായി തൊഴില്‍ വകുപ്പ് അധികൃതര്‍ അറിയിച്ചു.

Tags:    

Similar News