കേരളത്തിലേയ്ക്ക് വന്‍ തോതില്‍ കഞ്ചാവ് കടത്ത്; സംഘത്തിലെ പ്രധാനി പോലിസ് പിടിയില്‍

പാലക്കാട് ചോക്കാട് ചാലുവരമ്പ് ഷറഫുദ്ദിനെയാണ് വിശാഖപ്പട്ടണത്തിലെ ഗ്രാമത്തില്‍ നിന്നും അറസ്റ്റ് ചെയ്തത്

Update: 2021-02-09 17:16 GMT

കൊച്ചി: ആന്ധ്രാപ്രദേശില്‍ നിന്നും കേരളത്തിലേയ്ക്ക് വന്‍ തോതില്‍ കഞ്ചാവ് കടത്തിയിരുന്ന സംഘത്തിലെ പ്രധാനിയെ എറണകുളം റൂറല്‍ പോലിസ് അറസ്റ്റു ചെയ്തു . പാലക്കാട് ചോക്കാട് ചാലുവരമ്പ് ഷറഫുദ്ദിനെയാണ് വിശാഖപ്പട്ടണത്തിലെ ഗ്രാമത്തില്‍ നിന്നും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബറില്‍ എറണകുളം റൂറല്‍ പോലിസ് 150 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. തുടര്‍ന്ന് എറന്നാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ അങ്കമാലി ഇന്‍സെപ്കടര്‍ സോണി മത്തായി ,എസ്‌ഐ ടി എം സൂഫി എന്നിവരടങ്ങുന്ന പ്രത്യേക സംഘം അന്വേഷണം നടത്തുന്നതിനിടയിലാണ് ഇയാള്‍ പിടിയിലാകുന്നത്.

കേരളത്തിലെ കഞ്ചാവ് വിതരണ ശൃംഖലയെ കുറിച്ച് വ്യക്തമായ വിവരം പോലിസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തില്‍ ആന്ധ്രപ്രദേശില്‍ നിന്നാണ് കേരളത്തിലേയ്ക്ക് കഞ്ചാവ് എത്തുന്നതെന്ന് മനസിലായി.തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള പോലിസ് സംഘം ആന്ധ്രാപ്രദേശിലെ വിവിധ സ്ഥലങ്ങളില്‍ പോയി പ്രാഥമിക അന്വേഷണം നടത്തി. അവിടെ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണതിനായി മറ്റൊരു സംഘത്തെ അയച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഉത്തര ആന്ധ്രയിലുളള ഒറീസ, ജാര്‍ക്കണ്ട്,അതിര്‍ത്തി പ്രദേശത്തുളള പാഡേരു എന്ന ഗ്രാമം ആണ് കേരളത്തിലേയ്ക്കുളള കഞ്ചാവ് വിപണന വിതരണ കേന്ദ്രം എന്ന് കണ്ടെത്തി .

ഇവിടെ നിന്നാണ് കേരളം ,തമിഴ്‌നാട്,കര്‍ണാടക ,ഉത്തര്‍പ്രദ്ദേശ് ,രാജസ്ഥാന്‍ എന്നിങ്ങനെയുള്ള സംസ്ഥാനങ്ങളിലേയ്ക്ക് കഞ്ചാവ് കയറ്റി അയക്കുന്നത് ഇവിടെ നിന്നാണ്. ഇവിടെനിന്നും കുറഞ്ഞ വിലയില്‍ കിട്ടുന്ന കഞ്ചാവ് പത്തും പതിനഞ്ചു ഇരട്ടി വിലയ്ക്കാണ് മറ്റു സംസ്ഥാനങ്ങളില്‍ വില്‍പ്പന നടത്തുന്നത് . പ്രധാന കഞ്ചാവു് വില്‍പ്പനകാരുമായി ഷറഫുദ്ദിന് ബന്ധമുണ്ട്.അതിനെപ്പറ്റി കുടുതല്‍ അന്വേഷിക്കുന്ന ണ്ടെന്ന് ജീല്ല പോലിസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു. സീനിയര്‍ പോലിസ് ഓഫസര്‍മാരായ റോണി ആഗസ്റ്റില്‍ ,ഷൈജു ആഗസ്റ്റില്‍, ജീമോന്‍ എന്നിവരും പ്രതിയെ പിടികൂടിയ പോലിസ് സംഘത്തിലുണ്ടായിരുന്നു.

Tags:    

Similar News