മാവോവാദി വേട്ട: സിപിഐ നിലപാടിൽ മാറ്റമില്ലെന്ന് കാനം രാജേന്ദ്രൻ
അട്ടപ്പാടിയിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായിട്ടില്ലെന്നും ഇതേക്കുറിച്ച് കൂടുതൽ അറിഞ്ഞതിനു ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം: മാവോവാദികളെ നേരിടുന്നത് സംബന്ധിച്ച സിപിഐ നിലപാടിൽ മാറ്റമില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ ദിവസം അട്ടപ്പാടി അഗളിയിലെ ഉൾവനത്തിൽ തണ്ടർബോൾട്ടുമായി നടന്ന ഏറ്റുമുട്ടൽ കൊലയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അട്ടപ്പാടിയിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായിട്ടില്ലെന്നും ഇതേക്കുറിച്ച് കൂടുതൽ അറിഞ്ഞതിനു ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
2016ൽ നിലമ്പൂരിൽ നടന്ന മാവോവാദി വേട്ടയെ കാനം അതിരൂക്ഷമായി വിമർശിച്ചിരുന്നു. മോദി ചെയ്യുന്നത് പോലെ കാര്യങ്ങള്‍ ചെയ്യാനല്ല എല്‍ഡിഎഫിനെ ജനങ്ങള്‍ തിരഞ്ഞെടുത്തതെന്നും മറ്റിടങ്ങളിലുള്ളതു പോലെയുള്ള മാവോവാദി വേട്ട കേരളത്തില്‍ വേണ്ടെന്നും അന്ന് കാനം തുറന്നടിച്ചിരുന്നു.